Wednesday, 26 September 2018

അമ്മക്ക് വേണ്ടി - പഠിക്കാത്തവരുടെ ബാച്ച്


മകന്റെ മൂന്നാം ക്ലാസ് റിസൾട്ട് വന്നു. റിസൾട്ട് കാണാൻ അത്ര ഭംഗിയില്ല.  'ഞാനൊക്കെ പഠിക്കാതെ തന്നെ കണക്കിൽ നൂറിനൂറ് മാക്ക് വാങ്ങിച്ചിരിന്നു.' റോസി ചിന്തിച്ചു. മകൻ നന്നായി പഠിക്കുന്നില്ലെന്നു റിസട്ട് കണ്ടാഅറിയാം. ത്താവ് നാട്ടിലെ തന്നെ എഞ്ചിനീയർ. ഞാഒരു ലേബഓഫീസർ. ഇത്രയും മോശമാണോ ഞങ്ങടെ ഈ വിത്ത്. ക്‌ളാസിൽ ഇരുപതാം സ്ഥാനം. വീട്ടിപണിക്ക് വരുന്നവരുടെ മക്കക്ക് ഇതിനേക്കാമാക്കുണ്ടെന്ന് പറഞ്ഞു കേക്കുന്നു. എന്തായാലും അറിഞ്ഞിട്ടു തന്നെ കാര്യം റോസിയമ്മ സിസ്റ്റസീലിയയെ കണ്ടു പരാതി പറഞ്ഞു. ഏതായാലും മൂന്നാം ക്ലാസ് കഴിഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ല. അടുത്ത ക്ലാസ്സിൽ ആദ്യമേ പിടിക്കണം.സിസ്റ്റർ സീലിയ ഉപദേശിച്ചു. മാരത്തോൺ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ എപ്പോഴും ആദ്യ അഞ്ചിൽ നിൽക്കാൻ ശ്രമിക്കും. അവസാന ലാപ്പിൽ ഓടികയറാം എന്നതാണ് തന്ത്രം. അത് പോലെയാണ് സിസ്റ്റർ സീലിയയുടെ ഉപദേശം. ഒരുപാട് പിന്നിലേക്ക് പോയാൽ പിന്നെ ഓടി കയറാൻ ബുദ്ധിമുട്ടാ. അടുത്ത വർഷവും ആദ്യം തന്നെ പിടിച്ചോ..”  ടീച്ചർമാരുടെ സ്ഥിരമാ പദമാണ് 'പിടിക്കണം' എന്നത്. റോസി തൃപ്തിയാവാതെ മൂളി. 

പുതിയ വർഷം ആരംഭിച്ചു. റോസിയമ്മയും ഭർത്താവും ജോലി തിരക്കിലായി. ജീവിതം തള്ളി നീക്കാനുള്ള ഓട്ടമാണ്. സത്യസന്ധമായി ജോലി ചെയ്ത കാരണത്തിന് ഭർത്താവിന് കാട്ടിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി. ഇതിനിടയിൽ മകന്റെ നാലാം ക്ലാസിലെ ആദ്യ പരീക്ഷയുടെ റിസട്ട് വന്നു. മകന് ഒന്നാം റാങ്ക്. ചുവപ്പു ബാഡ്ജ് കിട്ടുമെന്ന സന്തോഷം മകൻ അമ്മയെ അറിയിച്ചു. റോസിയമ്മ മകൾ ഡീനയോട് പറഞ്ഞു; "കണ്ടോ കഴിഞ്ഞ വർഷം പരാതി പറഞ്ഞതിന് ഫലം ഉണ്ടായി. അവനു ഒന്നാം റാങ്ക്..."  
"മമ്മിക്ക് എന്താണ്? അവനെ നാലാം ക്‌ളാസ് എ ബാച്ചിലേക്ക് മാറ്റിയതാണ്. അത് പഠിക്കാത്തവരുടെ ബാച്ച് ആണ്. അവിടെയാണ് അവനു ഒന്നാം റാങ്ക് കിട്ടിയത്. മാർക്കൊന്നും അതികം കിട്ടിയിട്ടില്ല."
വർഷങ്ങളായി സ്‌കൂനടത്തുന്ന സിസ്റ്റേഴ്സിന് അറിയാമായിരുന്നു ഇത്തരം ചെറിയ അമ്മ പരാതികൾ തീക്കാനുള്ള വിദ്യകൾ. അങ്ങനെ സ്ഥിരമായി നാല്-എ ക്ലാസ്സിഒന്നാം റാങ്ക് കിട്ടി തുടങ്ങിയതോടെ പകുതി പരാതി അവസാനിച്ചു. ഏതോ ഒരു പരീക്ഷയിമകരണ്ടാമതായി
"പഠിക്കാത്തവരുടെ കൂട്ടത്തിലും നീ രണ്ടാമതായോ ?" റോസിയമ്മ ചോദിച്ചു. 

"അവിടെ നല്ല സുഖമാണെന്ന് മനസിലായിട്ടുണ്ടാവും. അവൻ പഠിത്തം കുറച്ചിട്ടുണ്ടാവും..." മൂത്ത മകഡീന ഉത്തരം കൊടുത്തു.

വലിയ പരീക്ഷ അടുക്കാറായി. സിസ്റ്റർ ടെറസിനെ റോസിയമ്മ കണ്ടു. "ഇപ്പോഴും മാക്ക്  നല്ല പോലെ കിട്ടുന്നില്ലാലോ സിസ്റ്ററെ? എന്താ ഇവന് പറ്റുന്നത്?"

"അവൻ കെയലെസ്സ് ആയിട്ടാണ്. ഒന്ന് പിടിച്ചാൽ മതി..." സിസ്റ്റർ ടെറൻസും കുട്ടിയെ ഒന്ന് പിടിച്ചാൽ മതിയെന്ന് പറഞ്ഞു രക്ഷപ്പെട്ടു 
എന്നാലും ...”  

"മാഡം ഇത് കണ്ടോ ഒക്കെ സ്വന്തമായി എഴുതുന്നതാണ്. ഒന്നും മുഴുവനായി മനഃപാഠം പഠിക്കുന്നില്ല. കുറേ സ്പെല്ലിങ് മിസ്റ്റേക്ക്സ്  ഉണ്ട്. ഇവൻ വലിയ ക്ലാസ്സിഎത്തുമ്പോനന്നായിക്കോളും." 
അങ്ങനെ റോസി മാഡത്തിനെ സമാധാനിപ്പിച്ചു സിസ്റ്റർ ടെറൻസ് അടുത്ത ചീട്ടിറക്കി. റോസി മനസ്സിപറഞ്ഞു "നന്നാവുമായിരിക്കും; എന്നാലും ഇങ്ങനെയുണ്ടോ?" 

Wednesday, 19 September 2018

പെണ്ണും ആണും


മുന്നിലെ പുസ്തകങ്ങൾ കാണുമ്പോൾ ഭാര്യ പറയുന്ന വാക്കുകൾ ഓർമ്മ വരും. ഓർമ്മ വരുന്നുവെന്ന് അവൾക്കും മനസ്സിലായെന്നു തോന്നുന്നു. അവൾ തുടങ്ങി കഴിഞ്ഞു. എല്ലാ ദിവസത്തെയും കഥയാണ്.  "ഈ പുസ്തകങ്ങൾ ഇങ്ങനെ വാരി വലിച്ചിടാതെ ഒതുക്കി വെച്ചൂടെ? ഇപ്പോൾ വായിക്കുന്ന പുസ്തകങ്ങൾ മാത്രം മുന്നിൽ വെച്ചാൽ പോരെ? 

അതിനുള്ള ഉത്തരം എപ്പോഴും ഞാൻ കൃത്യമായി കൊടുക്കാറുണ്ട്. ഇന്നും അതിൽ മാറ്റമില്ല 

"ഞങ്ങൾ എഴുത്തുകാരിങ്ങനെയാണ്. വാരി വലിച്ചു പുസ്തകങ്ങൾ മുന്നിൽ കാണണം. അതിൽ നിന്നും ഒരെണ്ണം തോന്നുമ്പോൾ എടുക്കും. അങ്ങനെയാണ്. ഏതാണ് എടുക്കുകയെന്ന് പറയാൻ കഴിയില്ല. നീയത് ഇപ്പൊ ഒതുക്കി വെക്കേണ്ട; എന്റെ ഒരു ഒഴുക്ക് പോകും."  

അച്ചടക്കം ഇല്ല്യാത്തതിനുള്ള ന്യായം പറയുന്നു. അത്ര തന്നെ. ഈ അടുത്തുള്ള അൽമാരില് വെച്ചാ എഴുതാനുള്ള കഴിവ് ഒരു സ്ഥലത്തേക്കും പോകില്ല. കുഴി മടിയൻ. എന്നും ചോറ് താഴെ കളയുന്നത് എഴുത്തുകാരനായത് കൊണ്ടാണോ?”  

ചോറ് എന്ന് പറയരുത്. രണ്ടു ചോറും വറ്റുകൾ. അത് താഴെ പോകാറുണ്ട്. ഞാൻ സമ്മതിച്ചു.”  

പയറു നുറുക്കുമ്പോൾ പയർ താഴെ പോകുന്നതോ?” ഭാര്യയുടെ വിസ്താരം തുടർന്നു 

അത് വേഗത്തിൽ നുറുക്കി തരുന്നത്കൊണ്ടല്ലേ? അപ്പോൾ കുഴി മടിയൻ എന്ന പ്രയോഗം ചേരില്ല. ഒരു പണിയും ചെയ്യാത്തവരാണ് മടിയന്മാർ.”  

വെള്ളം കുടിക്കുമ്പോൾ വെള്ളം താഴെ പോകുന്നതോ?”  

അതെന്റെ വായ ചെറുതായതുകൊണ്ടാണ്.” ഞാൻ അതിനു ശരിയുത്തരം പറഞ്ഞു 

ശ്രദ്ധയില്ല അത്രതന്നെ.  അത് എഴുത്തുകാരുടെ സൂക്കേടായി അവതരിപ്പിച്ച്  എന്റെ അടുത്ത്  അതുമിതും പറയേണ്ട.”  

മനുഷ്യനായാൽ തെറ്റ് പറ്റില്ലേ?”  

ചോറ് വറ്റുകൾ പുറത്തു പോകാതെ ഞാൻ എന്നും എത്ര വർഷായി വിളമ്പുന്നു. എന്റെ കയ്യിൽ നിന്നും താഴെ പോകുന്നില്ലല്ലോ?” ഭാര്യ പറഞ്ഞു 

ഇന്ന് നീ നോക്കിക്കോ. ഞാൻ ധ്യാനത്തിൽ ശ്രദ്ധിക്കുന്ന പോലെ; വളരെ പതുക്കെ ശ്രദ്ധിച്ചു ചോറ് പാത്രത്തിൽ നിറയ്ക്കും. ഒരു വറ്റും പുറത്തു പോകാതെ;. ഇന്ന് ഞാൻ വിജയിക്കും ഉറപ്പാണ്.”  

വിളമ്പു പാത്രത്തിൽ നിന്നും വളരെ സാവധാനത്തിൽ പ്ലേറ്റിലേക്കു ചോറ് വിളമ്പി. ഒരു വറ്റും പുറത്തു പോയില്ല. ഞാൻ സമാധാനിച്ചു 

"കണ്ടോ... കണ്ടോ ...." ചോറ് വറ്റുകൾ പുറത്തുപോകാതെ വിളമ്പുന്ന കാര്യത്തിൽ ഞാൻ വിജയിക്കുന്നതു ഭാര്യയെയും മക്കളെയും കാണിച്ചു കൊടുത്തു.

ഇതിനിടയിൽ മകൾ വന്ന് കയ്യിൽ ഒരു തട്ട് തന്നു. അങ്ങനെ ഇത്തവണയും ചോറ് വറ്റുകൾ പുറത്തു പോയി. ഭാര്യയും കുസൃതികാരി മകളും ചിരി തുടങ്ങി.  

"ഇതും ശ്രദ്ധയില്ലാത്തതുകൊണ്ടാണോ?" ഞാൻ ദേഷ്യത്തോടെ ചോദിച്ചു 

"അതെ. 

ഇത്രയും പറഞ്ഞു ഭാര്യ അടുക്കളയിലേക്ക് പോയി. ഊണ് മേശയിലിരുന്ന് തന്റെ കഴിവ് കേടിനെ സ്വയം ശപിച്ചു. പെട്ടന്ന് അടുക്കളയിൽ നിന്നും വലിയ ശബ്ദം കേട്ടു. നോക്കിയപ്പോൾ ഭാര്യ ഒരു കിണ്ണം ചോറ് താഴെ നിന്നും കോരുന്നത് ഞാൻ കണ്ടു. ഇടക്ക് ഞാൻ കാണുന്നുണ്ടോയെന്നു അവൾ ഇടക്കണ്ണിട്ടു നോക്കി. കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ ഇത് വരെ കാണാത്ത ഒരു ചിരി അവളുടെ മുഖത്ത് കണ്ടു. ഞാൻ നന്നായൊന്നു ചിരിച്ച് തലയാട്ടി. ഞാൻ കണ്ടില്ല. ഞാൻ ഒന്നും കണ്ടില്ല.” --- The end

Tuesday, 18 September 2018

പാൽ തിയറി ക്ലാസ്


രേവതി പാലിൽ വെള്ളം ചേർക്കുന്നുണ്ടോ... എന്താണാവോ പാൽ ഈയിടെയായി പിരിയുന്നുണ്ട്.” ബാബു ചേട്ടൻ സംശയം ഉയർത്തി 
അത് ചിലപ്പോ കാലാവസ്ഥയുടെയാവാം... കഴിഞ്ഞ ആഴ്ച എന്റെ വീട്ടിൽ വെച്ച പാലും പിരിഞ്ഞു.” ഗോപൻ മറുപടി പറഞ്ഞു.
എന്നാലും എനിക്കൊരു സംശയം... പാല് ശുദ്ധി നോക്കുന്ന കുന്ത്രാണ്ടം വാങ്ങിച്ചു വെക്കുന്നത് ബുദ്ധി.”
 രേവതി അത് ചെയ്യില്ല... കാലം കുറെയായില്ലേ അവള് വെക്കാൻ തുടങ്ങിയിട്ട്.” ബാബുവിന്റെ സംശയം ഗോപന് തോന്നിയില്ല 
ഒന്നും പറയാൻ പറ്റില്ല, എപ്പഴാ മനസ് മാറി തോന്നിവാസം ചെയ്യുക എന്ന് പറയാൻ കഴിയില്ലല്ലോ..” ബാബു താടിയിൽ ചൊറിഞ്ഞു 
വഴിയൊക്കെ എനിക്കറിയാം. പാൽ തുള്ളികൾ  നല്ല പോളീഷ് ചെയ്ത കുത്തനെയുള്ള പ്രതലത്തിൽ ഒഴിക്കുക.  നല്ല പാലാണെങ്കിൽ ഒഴുകാതെ അവിടെ നിൽക്കും. ഒഴുകിയാലും വളരെ പതുക്കെ ഒഴുകും. ഒഴുകുമ്പോൾ പാലിന്റെ അംശങ്ങൾ വരിയായി ഒഴുകുന്ന വഴിയിൽ കാണപ്പെടും. അതാണ് ശുദ്ധമായ പാൽ. വെള്ളം ചേർത്ത പാലാണെങ്കിൽ ഒരംശം പോലും കാണാതെ പെട്ടന്ന് ഒഴുകിപ്പോകും. നമ്മൾ പറയാറില്ലേ എല്ലാത്തിനും ഒരു അടിസ്ഥാനം വേണമെന്ന്... അതെന്നെ വിഷയം... അടിസ്ഥാനമില്ലങ്കിൽ വേഗം ഒഴുകും. വേഗത്തിൽ ഒഴുകുന്നതിനേക്കാൾ ഗുണത്തിൽ ഒഴുകണം.” സുഹൃത്ത് ഗോപൻ പാൽ തത്വം അവസാനിപ്പിച്ചു.

കൺസൾട്ടൻറ്


ആന്റണി: "നീ കുറെ കാലായീലോ കൺസട്ടൻറ് എന്ന് പറയാൻ തുടങ്ങീട്ട്. ഞങ്ങൾ പ്രായമായവർക്കു ഈ ഐ.റ്റി വാക്കുകൾ ഒന്നും മനസിലാവില്ല."  

വെങ്കി: "ചേട്ടാ ഇത് ഐ.റ്റി  വരുന്നതിനു മുമ്പുള്ള വാക്കാണ്. ചേട്ടന് ഐ.റ്റിക്കാരോട് വല്ല വിരോധമുണ്ടോ?"  

ആന്റണി: "എന്നാലും പച്ച മലയാളത്തിൽ നിനക്ക് പറഞ്ഞു തന്നുകൂടെ .."
വെങ്കി: "ചേട്ടന് മനസിലാവണ ഭാഷ എന്ന് പറയുമ്പോൾ ?"  

ആന്റണി: "മലയാളം. 

വെങ്കി:“പിടികിട്ടി. ചേട്ടാ, ചേട്ടൻ പള്ളിയിൽ കുമ്പസാരിക്കുമ്പോൾ പള്ളിയിലെ അച്ചൻ എന്താണ് ചെയ്യാ?”  

ആന്റണി: “കേട്ടിരിക്കും...”  

വെങ്കി: “അതെ അത് തന്നെ. ഞങ്ങളുടെ അടുത്ത് പ്രശ്നമായി വരുന്നവരെ ഞങ്ങൾ കേട്ടിരിക്കും.”  

ആന്റണി: “അതിനോ ഇത്ര ശമ്പളം?”  

വെങ്കി: “ചേട്ടോ കുറ്റങ്ങൾ കേട്ടാൽ പിന്നെ പള്ളിയിലെ അച്ചൻ എന്ത് ചെയ്യും?” 

ആന്റണി: “മനുഷ്യരായാൽ തെറ്റ് പറ്റും... രണ്ടു പ്രാർത്ഥന ചൊല്ലി ഞങ്ങളോട് പരിഹാരം ചെയ്യാൻ പറയും.”  

വെങ്കി:  ഞങ്ങളും അത് ചെയ്യും. എന്റെ അന്തോണി ചേട്ടാ, തെറ്റുകൾ കൂടിയാൽ ചിലവുകളും കൂടും പ്രാർത്ഥനയും കൂട്ടേണ്ട വരും. 

ആന്റണി: “എന്നാലും നിങ്ങൾ എല്ലാവരോടും ഒരേ കാര്യം തന്നെയല്ലേ പറയുന്നത്.”  

വെങ്കി: “അല്ല. അത് ഞങ്ങളുടെ ട്രേഡ് സീക്രട്ട്‌ ആണ്. പുറത്തു പറയില്ല. രോഗിക്കനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകും.” 

ആന്റണി: “അപ്പൊ നിന്റെ ജോലി, പള്ളിയിലെ അച്ചന്റെ കുമ്പസാരം കേൾക്കുന്ന പോലെയാണ്. അങ്ങനെ മനുഷ്യന് മനസിലാവണ ഭാഷയിൽ പറയ് 

വെങ്കി: “ജ്യോതിഷിയുടെ അടുത്ത് പോകുന്ന പോലെയും.” 

ആന്റണി : “നീ  ഏതെങ്കിലും ഒന്ന് പറയൂ;ജ്യോതിഷിയോ,പാതിരിയോ?” 

വെങ്കി:  “പ്രശ്നങ്ങൾ കേൾക്കുക പ്രശ്ന പരിഹാരം നൽകുക.” 

ആന്റണി: “പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലോ?” 

വെങ്കി: “രണ്ടു വർഷത്തിനുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്ന് പറയുക.” 

ആന്റണി: “നല്ലതൊന്നും പറഞ്ഞൂടെ?” 

വെങ്കി:  ഞങ്ങൾ പറയുന്നതെല്ലാം നല്ലതിനാണ്.” 

ആന്റണി:നിങ്ങൾക്ക് ഉദ്യോഗ കയറ്റം ഉണ്ടാകുമ്പോൾ എന്ത് പേരാണ് വിളിക്കുക? അപ്പോഴും ഇതേ പേര് തന്നെയാണോ?”  

വെങ്കി: “അല്ല. ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്,സീനിയർ കൺസൾട്ടന്റ്.... പിന്നെ പേരില്ല.”  

ആന്റണി:ഹ്മ്മ് മനസിലായി.. വികാരി , ബിഷപ്പ് ,കർദിനാൾ പിന്നെ പോപ്പ്... അങ്ങനെയല്ലേ?”  

വെങ്കി: “ഒരു ചെറിയ വ്യതാസം; ഞങ്ങൾ കൺസൾറ്റൻസിനു പോപ്പ് പദവിയില്ല... മണിക്കൂറിനാണ് ശമ്പളം. എത്ര മണിക്കൂർ കുമ്പാസാരിപ്പിച്ചു എന്നത് ഒരു മാനദണ്ഡം. പിന്നെ ബിഷപ്പ് കൺസൾട്ടന്റിന് വികാരി കൺസൾട്ടന്റിനേക്കാൾ ശമ്പളം കൂടുതലാണ്... 

ആന്റണി:അത് ശരിയാ; വലിയ വലിയ പാപങ്ങൾ കേൾക്കുന്നവർക്കും പ്രശ്ന പരിഹാരങ്ങൾ നല്കുന്നവർക്കും കൂടുതൽ ശമ്പളം... മനസിലായി, മനസിലായി.  ഇപ്പൊ നിന്റെ ജോലി ശരിക്കും മനസിലായി 

വെങ്കി: “പാപങ്ങളല്ല... ജോലികൾ... ഒരു ഉദാഹരണം പറഞ്ഞതാണ് ആന്റേട്ടൻ മറക്കരുത്.”

സിനിമ സംവിധായകൻ

ഹമീദിനെ കുറിച്ച് ആർക്കും വലിയ അഭിപ്രായമില്ല. ഹമീദിന്റെ ഉമ്മ പോലും അഭിപ്രായം പറയാറില്ല പക്ഷേ, ഹമീദിന് എല്ലാവരെയും കുറിച്ച് വലുതും ചെറുതുമായ അഭിപ്രായങ്ങളുണ്ട്. കടപ്പുറത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന ജോയേട്ടനാണ് ഹമീദിന്റെ സ്ഥിരം കേൾവിക്കാരൻ.

"ഹ്മ്മ് ഓനിപ്പ ഏതു നേരോം ടീവിയിലല്ലേ... ഓന്റെ ഒരു കാലം." ഹമീദ് തുടങ്ങി വെച്ചു

"ഖമർ വലിയ ആളായി."  ജോയ് മാമൻ ശരി വെച്ചു

"ടീവിയിൽ വന്നോണ്ടല്ല... ഓന്റെ പിന്നിആളുണ്ട്. തട്ടിപ്പാണ് ജോയേട്ടാ തട്ടിപ്പ്...." ഹമീദ് തനിക്കറിയാവുന്ന രഹസ്യ ചുരുളഴിച്ചു.

"എന്ത് തട്ടിപ്പ്....? ഖമർ കേരളം അറിയുന്ന വലിയ സിനിമ സംവിധായകനാണ്." ജോയ് മാമൻ ഹമീദിനെ ഓർമ്മിപ്പിച്ചു.

അതെന്നെ പറഞ്ഞാ സിനിമയൊക്കെ തട്ടിപ്പാണ്.” 
മ്മ്‌ടെ ആള്ക്കാരുടെ കൈയ്യില് പൈസയുണ്ട്... അത് എറിഞ്ഞു കളിക്കുകയാണ് ജോയേട്ടാ.... അവനൊക്കെ എന്തൂട്ട് കഴിവാണെത്ര പറയാ. ഓന്റെ ഒപ്പം ഞാൻ പഠിച്ചതാണ്. ഓനെ യ്ക്ക് നല്ലോണം അറിയാം ... ഹമീദ് പറഞ്ഞു. അയാൾ തുടർന്നു
അവന്റെ പ്രധാന പണി പഴയ ഇരുമ്പും കമ്പിയും തൂക്കി വിൽക്കലായിരുന്നു. കുറെ കാലം പഴയ കാറുകൾ വെട്ടിപൊളിച്ചു നടന്നു. ഓൻ അങ്ങനെ കുറെ കാശ് ഇണ്ടാക്കി... ആ പണി നന്നായി അറിയാവുന്നതു കൊണ്ട് കുഴപ്പമില്ല.” 
അതൊക്ക ശരിയാണ്... അവനു ഭയങ്കര സ്വീകാര്യതയുണ്ട്... എന്താണെന്നറിയില്ല... എല്ലാവരും അവനോട് സ്നേഹത്തോടെ പെരുമാറുന്നെ...” 

ഓൻ പണ്ട് പഴയ സാധനങ്ങൾ വാങ്ങിച്ചു വിൽക്കല്ലേ ആയിരുന്നു പണി. ആ ഒരു സ്നേഹാണ്... അതൊക്കെ എത്ര കാലൊണ്ടാവും ഇപ്പൊ പിന്നെ സ്നേഹം കൂടീണ്ട്. ഇല്ല്യാന്നു പറയിണില്ല. അയിനിപ്പ രണ്ടു പടം ഹിറ്റായില്ലേ... അതാണ് ജോയേട്ടാ.... ഇങ്ങടെ ബൈബിളിൽ പറയിണില്ലേ... അതെന്നെ.. അതാണ് സിനിമ.”
 ഏതു..?”

ഹേ... സിനിമയാണ് ഇവിടെ യേശു. ഈ കഴുതപ്പുറത്തു യേശു പോകുമ്പോൾ എല്ലാവരും സ്തുതി പാടുമ്പോപറയണ സംഭവം. ഓശാന ഓശാന

ഹമീദ് എന്താന്നു തെളിച്ചു പറയ്. നീ ബൈബിളൊക്കെ വായിക്കോ?”  

കഴുതയുടെ വിചാരം അവനെയാണ് ആൾക്കാര് സ്തുതിക്കണേന്നാ ... ന്നാ ആള്ക്കാര് സ്തുതിച്ചത് യേശുനെയല്ലേ. ആൾക്കാര് സിനിമ സിനിമാന്ന്  പറഞ്ഞു നടക്കേണ്... അത് സിനിമേടെ പത്രാസാണ് അല്ലാതെ ഓനെ ഇഷ്ടണ്ടായിട്ടല്ല

അവനോട് അസൂയ ഇത്തിരി കൂടുതലാണല്ലേ....? ഒന്നുമില്ലെങ്കിലും നിങ്ങടെ ജാതിയല്ലേ... ഇങ്ങനെ കുത്തണോ. അതും ഇസ്ലാമായ നീ, ബൈബിൾ ഉപയോഗിച്ചു; ഖിയാമർ നല്ല രസായിട്ട്  ടീവിയിൽ സംസാരിക്കുന്നു. അവന് കഴിവില്ലാണ്ട് ഇങ്ങനെയൊക്കെ സംസാരിക്കോ?” ജോയ് മാമൻ കാര്യം പറഞ്ഞു.


ഖിയാമറല്ല... ഖമർ.” 

എന്തായാലും അവൻ മിടുക്കനാ; അതവന്റെ സംസാരത്തിലും കാണാം പ്രവർത്തിയിലും കാണാം; എന്തായാലും നിന്നെപ്പോലെയല്ല.” ജോയ് മാമൻ ഹമീദിനെ നന്നായൊന്ന് കളിയാക്കി. “നീയും മിടുക്കനാടഞാൻ അവനെ കുറിച്ച് പറഞ്ഞുവെന്നേയുള്ളൂ.” ജോയ് മാമന്റെ വക തലോടലും ഒപ്പം തന്നെ കഴിഞ്ഞു. 

സിനിമയൊക്കെ കുറെ പേര് കൂടീട്ടുള്ള തട്ടിപ്പാണ്... ഓന്റെ പേര് വെറുതെ വെച്ചിരിക്കുന്നതാണ്.” ഹമീദ് വീണ്ടും പുലമ്പി. 

ഹ്മ്മ് നിന്നേക്കാൾ നല്ലതു കരിമൂർഖൻ തന്നെയാ. കരിമൂർഖൻ കരിമൂർഖൻജോയ് മാമൻ ഉള്ളിൽ ചില വാക്കുകൾ ഉരുവിട്ടു.


ജോയേട്ടൻ വല്ലതും പറഞ്ഞോ?”


ഇല്ലില്ല ഞാനൊന്നും പറഞ്ഞില്ല.”  ജോയ് മാമൻ ഹമീദിനെ മുഖഭാഷകൊണ്ട് സന്തോഷത്തോടെ യാത്രയാക്കി. കപ്പലണ്ടി ചട്ടിയിലേക്ക് തന്റെ ചട്ടുകം എറിഞ്ഞു. അതിനിടയിൽ അയാൾ പറഞ്ഞു, 

 "എനിക്കറിയാവുന്ന പണി ഇതാണ്."  

ജോയ് മാമൻ കുറച്ച് മുമ്പ് മനസ്സിൽ ഉരുവിട്ടത് കേട്ട് മറുപടി പറയുകാണെന്ന് തോന്നിക്കും വിധം ഹമീദ് പറഞ്ഞു, “ഇതാ കുഴപ്പം... കാര്യം പറഞ്ഞാ അസൂയ.... ഇനി ജോയേട്ടന്റെ കടേന്നു ഞാൻ കപ്പലണ്ടി വാങ്ങിക്കല് നിർത്തി.” അത്രയും പറഞ്ഞ്, പോകുന്ന പോക്കിൽ ഹമീദ് ഒരു പിടി വറുത്ത കപ്പലണ്ടി ചട്ടിയിൽ നിന്നും വാരി. അതും കൊറിച്ചുകൊണ്ടു  ഹമീദ് നടന്നകന്നു. 

 

Monday, 17 September 2018

സുഹൃത്തിന്റെ മകൻ

സി. പി. ബാബു നീതിമാനാണ്. തഹദിൽദാറായി ജോലിയിൽ നിന്ന്  വിരമിച്ചു. ജോലിചെയ്യുന്ന കാലത്ത് സൽപ്പേര് സമ്പാദിച്ചു. പക്ഷേ വിരമിക്കുന്നതിനു രണ്ട് മാസം മുമ്പാണ് ഉദ്യോഗ കയറ്റം   കിട്ടിയത്. തനിക്ക് ഭാഗ്യം കുറവാണെന്ന് ബാബു ദിവസവും ചിന്തിക്കാറുണ്ട്.  കൂടുതൽ കാലം തഹദിൽദാറായി ജോലി ചെയ്തിരുന്നെങ്കിൽ…’ തന്റെ സൽപ്പേര് നിലനിർത്താവേണ്ടി മനഃപൂവം എന്തെങ്കിലും ചെയ്യുന്നുവെന്ന് പറയാകഴിയില്ല. പക്ഷേ അയാളുടെ എല്ലാ പ്രവത്തനത്തിലും നീതിയുടെയും കരുണയുടെയും യുക്തിസഹജമായ നിലപാടുകകാണാം. ഭാര്യ ദേവകിയും അതിനെ പിന്തുണച്ചു മുന്നോട്ട് പോകുന്നു. മൂന്ന് ആൺമക്ക. ഒരുവൻ ദിനേശ് ബാബു. പഞ്ചായത്ത് പ്രസിഡന്റാണ്.  നീതിയുടെ ഉറവിടം. പക്ഷേ കരുണ കുറവാണെന്നു നാട്ടുകാർ പറയുന്നു. രണ്ടാമത്തവൻ അഗ്രികൾച്ചർ പഠനം കഴിഞ്ഞു ജോലി തേടുന്നു. ഗവൺമെൻറ് ജോലിയിൽ തന്നെ കയറണമെന്നത് വിനുവിന്റെ ലക്‌ഷ്യം. വിനുവിനെ കുറിച്ച് നാട്ടുകാർക്ക് വലിയ മതിപ്പില്ല. സാമൂഹിക പ്രവർത്തനങ്ങളിൽ അവന്റെ ശ്രദ്ധ കുറവാണ്. മൂന്നാമത്തവൻ വൈകി വന്ന കുട്ടിയാണ്. സ്‌കൂൾ പഠനം പൂർത്തിയാക്കുന്നു 
 
ബാബുവിന്റെ സുഹൃത്താണ്  ഗോപൻ. രാഷ്ട്രീയം തലയ്ക്കു പിടിച്ചു കുടുംബ ജീവിതം തുലച്ചവനെന്ന പേര് ഗോപൻ സമ്പാദിച്ചിരുന്നു. രാഷ്ട്രീയത്തിൽ ഒന്നുമാകാൻ കഴിയാതെ ഇപ്പോഴും നിരങ്ങി നീങ്ങുന്നു. രണ്ടു പേരും കൂടിയാൽ തങ്ങളുടെ നിർഭാഗ്യ കഥകൾ പറഞ്ഞു തുടങ്ങും. എല്ലാ കളിയും കളിച്ചു നോക്കി. ഷെയർ മാർക്കറ്റിലും രണ്ടു വർഷം കളിച്ചു. എല്ലാ കളിക്കാരുടെയും, വിരമിച്ച കളിക്കാരുടേയും അവസാനത്തെ കളിസ്ഥലമാണ് ഷെയർ മാർക്കറ്റ്. നഷ്ടങ്ങളുടെ കണക്ക് പുസ്തകം വലുതായെന്നുള്ള കഥകൾ സംസാരിക്കാൻ മാത്രമുള്ള ജീവിതങ്ങൾ. ദേശത്തെ പഞ്ചായത്തു കിണറിൽ ചാരിനിന്നാൽ സംസാരം സ്വിച്ച് ഇട്ട പോലെ ഇരുവരും തുടങ്ങും.  
 
"ഗോപൻ നമ്മുടെ പേരാണ് കുഴപ്പം." ബാബു തുടർന്നു.  

"ഈ പഞ്ചായത്തിൽ തന്നെ ആകെ മൊത്തം 213 പേർക്ക് ബാബുവെന്ന പേരുണ്ട്. പിന്നെങ്ങെനെ ശരിയാവാനാ?"  

"ബാബ്ബേട്ടൻ വിഷമിക്കാതെ എന്റെ പേരുള്ള അഞ്ചോ ആറോ പേരുണ്ട്. ഗോപനെന്ന പേരിനു പകരം ടാറ്റയെന്നോ ബിർളയെന്നോ പേരിട്ടിരുന്നെങ്കിൽ എല്ലാ പ്രശ്നങ്ങളും തീർന്നേനെ." ഗോപനും അയാളോട് ചേർന്നു. 

എന്നാലും ബാബ്ബേട്ടൻറെ മൂത്തോൻ ഒരു എം..എ ആകാനുള്ള ലക്ഷണമൊക്കെ കാണുന്നുണ്ട്. മിടുക്കനാണ്. എനിക്ക് ഈ പ്രയായി... ഒരു പഞ്ചായത്ത് പ്രസിഡന്റ് ആവാൻ പറ്റിയില്ല. ബാബ്ബേട്ടന്റെ മോൻ കലക്കും.” 

ഹ്മ്മ് 

രണ്ടാമത്തോൻ പെരുമാറ്റം...” പെട്ടന്ന് ബാബു ഗോപനെ നോക്കി. ബാബുവിന്റെ നോട്ടത്തിൽ ഗോപൻ പറയാൻ ഉദ്ദേശിച്ച വാക്കുകൾ മാറ്റി 

അവനെ കുറിച്ച് ഞങ്ങൾക്കൊന്നും വലിയ പിടിപാടില്ല. എന്താ അവന്റെ ഇപ്പോഴൊത്തെ ഏർപ്പാട്?” 

അവൻ പരീക്ഷകൾ എഴുതി നടക്കുന്നു. ആദ്യം വല്ല ജോലിയിലും കയറട്ടെ.” ബാബു നെടുവീർപ്പിട്ടു. 

എനിക്കുള്ള മൂന്നിനേയും പറഞ്ഞിട്ട് കാര്യല്ല...ന്റെ ജീവിതം പാഴായതാ...ഗോപന്റെ വാക്കുകളിൽ വേദന നിഴലിച്ചു.
                                       ***************
അന്ന് രാത്രി പതിനൊന്നരയായി കാണണം. ഗോപൻ ബാബുവിനെ ഫോണിൽ വിളിച്ചു. 

എന്താത്ര വൈകീട്ട് രാത്രീയിൽ?” ബാബു ഗോപനോട് ചോദിച്ചു. 

ബാബ്ബേട്ട രണ്ടാമത്തോൻ വീട്ടിലുണ്ടോ?” ഗോപന്റെ ശബ്ദം ഉച്ചത്തിലായിരുന്നു. ഗോപൻ വളരെ സന്തോഷത്തിലാണ് വിളിക്കുന്നത് ശബ്‍ദം കേട്ടാലറിയാം.  
 
എന്താ ഗോപൻഎന്താ ചിരിക്കുന്നത്?” കാര്യം മനസിലാവാതെ ബാബു ചോദിച്ചു. ദേവകിയും ശബ്ദം കേട്ട് എഴുന്നേറ്റു. 
 
ബാബ്ബേട്ടൻ പറയ് രണ്ടാമത്തോൻ എവിട്യ?” 

അവൻ കിടന്നുറങ്ങുകയാണ്.” 

ബാബ്ബേട്ടൻ എന്താ ഈ പറയണേ? ബാബ്ബേട്ടന്റെ മോൻ പാടത്തെ കിണറ്റിൽ വീണുന്നാ പറയണേഗോപൻ തീർത്തു പറഞ്ഞു.  

ഇല്ലെടോഅവൻ ഇവിടെ കിടന്നുറങ്ങുന്നുണ്ട് 

ഗോപൻ ചിരിയടക്കാൻ കഴിഞ്ഞില്ല. പിള്ളേര് പുറത്തു വെച്ച് ഒന്ന് കൂടിയിതാ അവര് പിള്ളേരെ പോലീസ് പൊക്കാൻ നോക്കിയതാ. പോലീസ് അവരെ ഒന്ന് പേടിപ്പിച്ചിട്ടേയുള്ളൂ... ബാബ്ബേട്ടൻ പേടിക്കേണ്ട. എന്റെ മോനും ഉണ്ടായിരുന്നു. അവൻ വീട്ടിൽ ഇതുവരെ കയറിയിട്ടില്ല. ബാബ്ബേട്ടന്റെ മോൻ ഓട്ടത്തിനിടയിൽ കിണറ്റിൽ വീണുന്നു രണ്ടുപേര് പറഞ്ഞു. അത് പറയാൻ വിളിച്ചതാ...ഗോപന് ചിരിയടക്കാൻ കഴിഞ്ഞില്ല. ഗോപൻ തമാശയായി തന്നെ പറഞ്ഞു.
 എന്നോട് ദേഷ്യം തോന്നേണ്ട ബാബ്ബേട്ടൻ ഒന്ന് പോയി റൂമിൽ നോക്ക്.”  

"അവൻ നേരത്തെ ഉറങ്ങാൻ പോയത് ഞാൻ കണ്ടതാടോ... 

ഗോപൻ വീണ്ടും ചിരി തുടർന്നു. "അതൊക്കെ ശര്യാന്നെ ബാബ്ബേട്ടൻ ഇപ്പോഴൊന്നു റൂമിൽ പോയി നോക്ക്; അപ്പൊ മനസിലാവും" 

ഫോണിലെ ഉച്ചത്തിലുള്ള സംഭാഷണം അടുത്തിരുന്ന് കേട്ടുകൊണ്ടിരുന്ന ദേവകി റൂമിൽ പോയി നോക്കി. വിനു കൂർക്കം വലിച്ചുറങ്ങുന്നതു ദേവകി കണ്ടു. ഒന്നുകൂടി അടുത്തുപോയി നോക്കി. പുതപ്പെടുത്തു വിനു തന്നെയാണെന്നു ഉറപ്പു വരുത്തി. ദേവകി ഓടിച്ചെന്നു ബാബുവിനോട് കാര്യം പറഞ്ഞു. 

"എടോ ഗോപാ ഞാൻ പറഞ്ഞില്ലേ; എന്റെ മോൻ കിണറ്റിലും കുളത്തിലൊന്നുമല്ല... അവൻ ഇവിടെ സുഖായി ഉറങ്ങുന്നു." 

ഗോപന്റെ ചിരി നിന്നു. ഫോൺ താഴെ വെച്ചു. 
"ഈ പഞ്ചായത്തിൽ ഇരുന്നൂറ്റി പതിമൂന്ന് ബാബുമാരുണ്ട്. എന്നിട്ടും കിണറ്റിൽ വീണ ബാബ്ബേട്ടൻറെ മോനാന്നെന്നു കരുതി ഗോപന് എന്റെ ബാബ്ബേട്ടനെ തന്നെ വിളിക്കാൻ തോന്നിയല്ലോ. അവന്റെ ഒരു ചിരി. എന്തൊരു കൂട്ടുകാരൻ. മ്മ്‌ടെ മോൻ കിണറ്റിൽ വീഴാൻ കാത്തിരിക്കുകയാണോ?” ദേവകി ഉച്ചത്തിൽ ആത്മഗതം ചെയ്തു. “ഞാൻ പറയാറില്ലേ, എന്റെ പേര് തന്നെയാണ് പ്രശ്നം.” അതും പറഞ്ഞു ബാബു നെറ്റി ചുളിച്ചു, ചുണ്ടു ചുളിച്ചു, ഉറക്കത്തിലേക്കു നടന്നു.

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...