Thursday, 25 October 2018

ഭക്ഷണത്തിന് വേണ്ടി മാത്രം


ജോലിയിൽ കയറി മൂന്ന് ഷമായി. കമ്പനിയിൽ പുതിയ ടെക്നിക്കജോലികളായതുകൊണ്ട് മറ്റു കാര്യങ്ങളിഅധികം ശ്രദ്ധിക്കാതെ എന്നെ പ്പിച്ച ജോലി ഞാചെയ്തുകൊണ്ടിരുന്നു. റാത്തോഡ് ശ്രീവാസ്‌തവ മാനേജആണ്. സാധാരണയായി സംസാരിക്കുന്ന രീതിയിലല്ല ഇന്നത്തെ സംഭാഷണം. ഇന്ന് വളരെ ഉറക്കെയാണ് ംസാരിക്കുന്നത്. എല്ലാവരോടും അത് ചെയ്യണം ഇത് ചെയ്യണമെന്ന് പറഞ്ഞു നടക്കുന്നുണ്ട്. എന്തൊക്കൊയോ വലിയ ജോലികൾ ചെയ്യുന്നതായി ഭാവിച്ചു അയാൾ സംസാരിച്ചു കൊണ്ടിരുന്നു. അയാളുടെ സ്ഥിരം ശീലമല്ല. ഈ കഴിഞ്ഞ ഒരു വർഷവും അയാ  ഇങ്ങനെ സംസാരിക്കുന്നത് ഞാകണ്ടിട്ടില്ല. അയാപറഞ്ഞില്ലെങ്കിലും അവനന്നായി ജോലി ചെയ്യുന്നുണ്ട്. എന്റെ അടുത്ത് എത്തിയ അയാപതുക്കെ എന്തോ ചോദിച്ചു മുന്നോട്ട് പോയി. ഞങ്ങൾ തമ്മിമൂന്ന് ഷത്തെ പരിചയമുണ്ട്. അത് കൊണ്ട് അയാഉറക്കെ പറഞ്ഞഭിനയിച്ച നാടകം എന്റെ മുമ്പികാണിച്ചില്ല. മറ്റു പലരും പുതിയ ജോലിക്കാരാണ്. അവരുടെ മുന്നിലാണ് അയാനാടകം കളിച്ചത്. അതിന്റെ ത്ഥം ആലോചിക്കുന്നതിന് മുമ്പ് തന്നെ കാര്യങ്ങൾ എനിക്ക് മനസിലായി. ഈമിയ ലീഡർ (ഒരു വലിയ ഗ്രൂപ്പ് ) അന്ന് ജോലി സ്ഥലം സന്ദശനം നടത്തുന്നു. അവിടെ മറ്റു നേതാക്കന്മാരെല്ലാം എത്തിയിട്ടുണ്ട്. അവരുടെ മുന്നിചില കളികൾ. അയാൾ ചെയ്തത് തെറ്റല്ല. അവരുടെ ആത്മവിശ്വാസത്തിന് വേണ്ടിയുള്ള ചില സൂത്രങ്ങൾ 

ഇത് മറ്റൊരു മയിലേക്ക് എന്നെ കൊണ്ടുപോയി. പണ്ട് വീട്ടിലെ പറമ്പു കിളച്ചു വൃത്തിയാക്കാജോലിക്കാരെ പ്പിച്ചിരുന്നു. നാലോ അഞ്ചോ പേര് കൈക്കോട്ടുമായി ഗ്രൂപ്പ് ഡാൻസ് കളിക്കുന്ന പോലെ പറമ്പു ഉഴുതു മറിക്കും. കവുങ്ങും തെങ്ങും ഇടകലന്ന് നിക്കുന്നതുകൊണ്ട് ട്രാക്ടഉപയോഗിച്ചു ഉഴുതുമറിക്കാകഴിയില്ല. പപ്പാ വീട്ടിലുണ്ടെങ്കിൽ നാല് മണിയാകുമ്പോൾ അവർക്ക് ചായ കൊടുക്കാനായി അവരുടെ അടുത്തേക്ക് പോകുന്ന രംഗം ഓർമ്മ വന്നു. ചായ കൊടുക്കാനായി കൈ നീട്ടിയാൽ അവർ അത് അവിടെ വെക്കാൻ പറയും. പിന്നെ അഞ്ചു മിനിറ്റ് മുതലാളിയെ കാണിക്കാനുള്ള കിള തുടങ്ങും. ഓരോ തവണ കിളക്കുമ്പോഴും അവരുടെ ജീവൻ പോകുന്ന ശബ്ദം കേൾക്കാം. അഞ്ച് പേരൊരുമിച്ചു കിളക്കുമ്പോൾ അവരുടെ ശ്വാസോച്ഛാസം ദ്രുത താളത്തിലുള്ള ഗാനപോലെയായി മാറും. ഒരു ദിവസത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള കിളയാണ്. ചില സംഘ നൃത്തങ്ങൾ പതിയെ തുടങ്ങി പിന്നെ ദ്രുത താളത്തിലായി മാറി വീണ്ടും പതിയെ അവസാനിക്കും. ജോലികൾ അവർക്ക് ജീവിതം നൃത്തം തന്നെ. ഉറക്കെ സംസാരിച്ച എന്റെ ടെക്ക് കമ്പനിയിലെ മാനേജർ റാത്തോഡും അതേ നൃത്തം തന്നെയാണ് ചെയ്തത്.

Tuesday, 16 October 2018

അവിശ്വസനീയമായ ശാസ്ത്ര കഥ


തൃശൂർ സെയിന്റ് തോമസ് കോളജിൽ  ഫിസിക്സ് ഡിഗ്രി ചെയ്ത്കൊണ്ടിരിക്കുന്ന കാലം. അക്കാലത്ത് നടന്ന സെമിനാറിഒരു പ്രൊഫെസ്സപറഞ്ഞ കഥ. ശാസ്ത്രത്തിനു ഉത്തരം കിട്ടാത്തതുകൊണ്ട് തന്നെ എനിക്ക് ഇത് പ്രിയപ്പെട്ട കഥയാണ്. നടന്ന സംഭവമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഒരു കൂട്ടം റഷ്യൻ ശാസ്ത്രജ്ഞന്മാതിയറി ഓഫ് കായോസുമായി ബന്ധപ്പെട്ട പഠനങ്ങനടത്തികൊണ്ടിരിക്കുകയായിരുന്നു. ഒരു പക്ഷേ 1980-നും - 1994-നും ഇടയിൽ നടന്നിരിക്കാസാധ്യതയുള്ള കാര്യമാണ് ഞാപറയുന്നത്. അവഒരു കൂട്ടം മുയലുകളെ പിടികൂടി. അതിതള്ള മുയലിനെയും കുട്ടി മുയലുകളെയും വേർതിരിച്ചു. നാലോ അഞ്ചോ കുട്ടിമുയലുകളെയും തള്ളമുയലിനെയും വിവിധ കപ്പലുകളിലാക്കി അറ്റലാന്റിക് സമുദ്രത്തിലെ വ്യത്യസ്ത ദിക്കുകളിലേക്ക് യാത്രയായി. അനേകായിരം കിലോമീറ്ററുകമുയലുകളെയും കൊണ്ട് ശാസ്ത്രജ്ഞസഞ്ചരിച്ചു. അവമുകൂട്ടി തീരുമാനിച്ച സമയത്ത് ഒരു കപ്പലിലെ കുട്ടി മുയലിനെ കൊലപ്പെടുത്തി. അതെ സമയം തള്ള മുയലിന്റെ ഹാർട്ട് ബീറ്റ്സിൽ അസാധാരണമായ ചലനങ്ങശാസ്ത്രജ്ഞരുടെ ഇസിജി മെഷീനിദൃശ്യമായി. കുറേ സമയത്തിന് ശേഷം മറ്റൊരു കപ്പലിലുള്ള മുയകുട്ടിയെ ശാസ്ത്രജ്ഞർ കൊലപ്പെടുത്തി. അപ്പോഴും അസാധാരണമായ മാറ്റം മുയലമ്മയുടെ ഹാട്ട് ബീറ്റ്സിൽ അവശ്രദ്ധിച്ചു. അഞ്ച് മുയകുട്ടികളെ കൊന്നപ്പോഴും അവഅത് ശ്രദ്ധിച്ചു. ഒരു മുയകുട്ടിയെ കൊന്നപ്പോമറ്റൊരു മുയകുട്ടിയുടെ ഹാട്ട് ബീറ്റ്‌സ് ചലനങ്ങളിലും മാറ്റങ്ങശ്രദ്ധിച്ചു. എത്രയോ ദൂരെ നടന്ന മുയകൊലപാതങ്ങമുയലമ്മ അറിഞ്ഞത് എങ്ങനെയെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

Friday, 28 September 2018

കുശുമ്പ് കുസൃതി


ബാബുവിന്റെ വിവാഹാലോചന നടക്കുന്നു. നല്ല കുടുംബത്തിൽ നിന്നുള്ള ആലോചനയാണ്. വധു ആറമ്പിള്ളിയിൽ നിന്നാണ്. ഇത് അമ്പതാമത്തെ ആലോചനയാണ്. ഇത് നടന്നില്ലെങ്കിലിനി കല്യാണം വേണ്ട. ബാബു മനസ്സിൽ അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നു. അഞ്ചെണ്ണം കഴിഞ്ഞപ്പോഴും പത്തെണ്ണം കഴിഞ്ഞപ്പോഴും അങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തിരുന്നു. അതുകൊണ്ടു തന്നെ ഈ തീരുമാനവും മാറ്റാൻ ഇടയുണ്ടെന്നു ബാബുവിന് തന്നെ അറിയാം. പെണ്ണുകാണൽ തനിക്ക് ലഹരിയായി മാറിയെന്ന് ചിലപ്പോൾ തോന്നും. കള്ളുകുടിയും സിഗരറ്റ് വലിയും നിർത്താൻ ഇത്രയും ബുദ്ധിമുട്ടില്ല. ബാബുവിന്റെ അനിയന് ഇരുപത്തിയൊമ്പതു വയസായി. അയാൾ ഈ പോക്ക് വരവ് പരിപാടിക്ക് നിൽക്കുന്നില്ല. പക്ഷെ സ്ഥിരമായി പോകുന്ന സ്ഥലമുണ്ട്. കാര്യങ്ങൾ അനുജൻ പരസ്യപ്പെടുത്തിയിട്ടില്ല. ചേട്ടൻ ഇങ്ങനെ ഹാഫ് സെഞ്ച്വറി അടിച്ചു നടക്കുന്നതുകൊണ്ടു ചെറിയ വിഷമമുണ്ട്. ബാബു പറയുന്നത് എല്ലാം ഒത്തു വന്നില്ലെന്നാണ്. എല്ലാം ഒത്തു വരുമ്പോൾ പെണ്ണിന് ഇഷ്ടമാകുന്നില്ല. ഒരു പെണ്ണിന് തടി കൂടി. ഒരു പെണ്ണിന് ഉയരം കൂടി. ഒരു പെണ്ണിന് കട്ടപ്പല്ല്. ഒരു പെണ്ണിന് ശബ്ദം ശരിയല്ല. ഒരു പെണ്ണിന് മുടി കുറവാണ്. ഇങ്ങനെ പത്തെണ്ണം കഴിഞ്ഞു. പിന്നീട് ബാബുവും മറുവശങ്ങൾ കേൾക്കാൻ തുടങ്ങി. ബാബുവിന്റെ കണ്ണ് കുണ്ടിൽ പോയതാണ്. ബാബുവിന്റെ ചുണ്ട് ചുവന്നതാണ്. ബാബുവിന്റെ മുടി ഭംഗിയില്ല. ബാബുവിന്റെ സർക്കാർ ജോലിയാണ് (വിദേശ യാത്രകൾ സാധ്യമല്ല പോലും)അങ്ങനെ ഇരുപത് പെണ്ണ് കാണൽ അനുഭവങ്ങൾ കഴിഞ്ഞതിനു ശേഷം വീണ്ടും ഇരുപത്തിയൊമ്പതു പെണ്ണുങ്ങളെ കണ്ടു. സഹികെട്ടു തന്റെ ആഗ്രഹവുമായി ഒരു  ബന്ധമില്ലാത്ത ഒരു പെണ്ണിനെ വിവാഹം കഴിക്കാൻ കഴിഞ്ഞ തവണ സമ്മതം മൂളിയതാണ്. പക്ഷേ അവൾക്കു പോലും ബാബുവിനെ വേണ്ട. അവളെ കുറിച്ച് വിവരിക്കുന്നില്ല. അങ്ങനെ നാല്പത്തിയൊമ്പതും കഴിഞ്ഞു. പത്തു വർഷമായി നടക്കുന്നു. ബാബുവിന് 37 വയസായി. ജാതക ദോഷമാണെന്ന് എല്ലാവരും പറയുന്നു. ഈ പെണ്ണിന്റെ കാര്യത്തിൽ അങ്ങനെയുള്ള കുഴപ്പമില്ല. പെൺകുട്ടിയുടെ പേര് ലീല. പേര് കേട്ടപ്പോഴേ, അത് മതിയെന്ന് തീരുമാനിച്ചു. ഹായ് എന്ത് മാച്ച് ബാബു-ലീലഏതായാലും ഈ കാര്യം നടക്കും. രണ്ടു വീട്ടുകാർക്കും ഒരേ നിലവാരം. പെണ്ണ് എല്ലാ കാര്യത്തിലും ഒരു മീഡിയം. കാഴ്ചയിലും ഒരു മീഡിയം. തനിക്കും പെണ്ണിനും കണ്ണേറ് പറ്റില്ല ഉറപ്പാണ്. ലീലയെ കുറിച്ച് അന്വേഷിച്ചു. കുറെ കാലമായി അവരും തിരഞ്ഞ് തോറ്റതാണ്. ഇതിനിടയിൽ ലീലയുടെ വീട്ടുകാർ ബാബുവിന്റെ കാര്യങ്ങൾ അന്വേഷിച്ചു. അമ്മാവനെയാണ് കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത്. അമ്മാവന്റെ അവകാശവും ചുമതലയും നല്ല ഭംഗിയായി നിർവഹിച്ചു. ലീലയുടെ അമ്മാവൻ ബാബുവിന്റെ വീടിനടുത്തുള്ള കടയിൽ കാര്യങ്ങൾ അന്വേഷിച്ചു. ജ്യോതിഷന്റെ ജ്യുസ് കടയാണ്. പണ്ട് ഗോലി സോഡാ കൊടുത്തു ജ്യുസിലേക്കു വലുതായ കച്ചോടമാണ്. ജ്യോതിഷൻ കാര്യങ്ങൾ മനസിലാക്കി. കുറെ കാലമായി ഇത്തരം ചോദ്യങ്ങൾ അയാൾ കേൾക്കുന്നു. അയാൾ പറഞ്ഞു. "അനിയൻ ഗോകുലിനെ അറിയാം. അവൻ മിടുക്കനാണ്. ബാബു...അവനെ കുറിച്ച്..." കുറച്ചു നേരം ജ്യോതിഷൻ ആലോചിച്ചു. "എന്തായാലും അനിയൻ മിടുക്കനാണ്. ബാബു ഇപ്പോഴെന്താണ് ചെയ്യണെന്നാണ്. ബാബു കുറെ കാലായി വെളിവില്ലാതെ നടക്കാൻ തുടങ്ങിയിട്ട്. പക്ഷേ സർക്കാറിൽ എന്തോ പണിയൊക്ക ഉണ്ടെന്നു തോന്നുന്നു." ജ്യുസ് കടക്കാരൻ ജ്യോതിഷ് കുഴഞ്ഞു കുഴഞ്ഞു കാര്യം പറഞ്ഞില്ല. ലീലയുടെ  അമ്മാവൻ  സഹികെട്ട്  അവിടെ നിന്നും ഇറങ്ങി പോയി. അങ്ങനെ ലീലയുടെ റിസൾട്ട് വന്നു."അനിയൻ മിടുക്കനാണ്" ബാബു അമ്പത് പൂർത്തിയാക്കി. കഠിനമായ തീരുമാനമെടുത്തു. ഇനി വേണ്ട.

Thursday, 27 September 2018

ഒരു ജ്യുസ്


ഏട്ടൻ വലിയ സ്‌കൂളിലെ വിശേഷങ്ങൾ ദിവസവും നിരത്തി കൊണ്ടിരുന്നു. ഏട്ടന്റെ സ്‌കൂളിൽ ടൈ കെട്ടണം. ഒരു പ്രത്യേക തരത്തിലുള്ള ബെൽറ്റാണ്‌. എന്റെ ബെൽറ്റ് സാധാരണ ബെൽറ്റാണ്. ഏട്ടന്റെ കയർ പിരിച്ചപോലെയുള്ള ബെൽറ്റാണ്. എനിക്കും അടുത്ത വർഷം ആ സ്‌കൂളിൽ ചേരാം. എനിക്കും ടൈ കെട്ടാം. ഏട്ടൻ സ്‌കൂളിൽ നിന്ന്  ഒരുപാട് ദൂരെ വിനോദ യാത്ര പോയ വിശേഷം പറഞ്ഞു. ടൂർ ബസിൽ മിട്ടായിയും ഓറഞ്ചും ആപ്പിളും ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ബസിൽ വീഡിയോ കാസറ്റിലൂടെ സിനിമ കണ്ടകാര്യം പറഞ്ഞു. എറണാകുളം നഗരത്തിലെ തീയറ്ററിൽ പോയി സിനിമ കണ്ട കാര്യവും പറഞ്ഞു തുള്ളി ചാടിക്കൊണ്ടിരുന്നു. 'എനിക്കും വരും ആ ദിവസം' ഞാൻ മനസ്സിൽ പറഞ്ഞു. ഒരു കൊല്ലം വളരെ പെട്ടന്ന് കടന്നു പോയി. ഞാനും ആ സ്‌കൂളിൽ ചേർന്നു. ആദ്യമായി ബസിൽ യാത്ര തുടങ്ങി. ഞാനും വലിയ കുട്ടിയായതിന്റെ ലക്ഷണം പ്രകടിപ്പിച്ചു. വലിയവരുടെ ഒപ്പം ഇടി കൂടി രാജൻ ബ്രദർസ് ബസിൽ സ്‌കൂൾ യാത്ര തുടങ്ങി. ബസ് ചില ദിവസങ്ങളിൽ സ്റ്റോപ്പിൽ നിർത്തുകയില്ല. ചിലപ്പോൾ സ്റ്റോപ്പിൽ നിന്നും കയറ്റി  നിർത്തും. ഇല്ലെങ്കിൽ ഇറക്കി നിറുത്തും. അതൊക്കെ മനസിലാക്കി ഓടിപിടിക്കണം. ഓടി കയറുന്നവർ വലിയ മിടുക്കന്മാരായി കണക്കാക്കപ്പെടും. ബസ്സിൽ ഇടികൊണ്ടു സ്‌കൂളിൽ പോകുന്ന വിദ്യ പഠിച്ചു. ദിവസങ്ങൾ കഴിഞ്ഞു. ആ ദിവസം വന്നെത്തി. സ്‌കൂളിൽ നിന്നും ഞങ്ങൾ അഞ്ചാം ക്ലാസ്സുകാർ വിനോദ് യാത്ര പോകുന്ന ദിവസം. ടീച്ചർ എല്ലാവരെയും വരി വരിയായി ബസിൽ കയറ്റി. സാധാരണ ബസ് പോലെയല്ല. വലിയ സീറ്റുകളാണ്. വീഡിയോയും പാട്ടുമൊക്കെ കേൾക്കാം. ഞങ്ങൾ എല്ലാവരും സീറ്റുകളിൽ ഇരുന്നു. ഇതിനിടയിൽ ടീച്ചർമാർ വലിയ ചില പ്ലാസ്റ്റിക് കവറുകളിൽ എന്തൊക്കൊയോ സാധനങ്ങൾ കൊണ്ടുവരുന്നുണ്ട്. നാലോ അഞ്ചോ പ്ലാസ്റ്റിക് ബക്കറ്റുകൾ കൊണ്ട് വരുന്നുണ്ട്. ബക്കറ്റുകൾ മൂടിയിട്ടുണ്ട്. ഓറഞ്ച് ജ്യൂസ്, ആപ്പിൾ, മിട്ടായികൾ,പൊതി കേക്ക്;  ഇങ്ങനെ പോകുന്നു സാധാരണ വിഭവങ്ങൾ. എല്ലാം ഏട്ടനിൽ നിന്നും കിട്ടിയ അറിവാണ്. ഞങ്ങൾ യാത്ര തുടങ്ങി. ടീച്ചർമാർ കുട്ടികളോട് പാട്ടുപാടാൻ ആവശ്യപ്പെടുന്നുണ്ട്. എന്റെ ശ്രദ്ധ ടീച്ചർമാർ കൊണ്ടുവന്ന പ്ലാസ്റ്റിക് ഉറകളിലേക്ക് തിരിഞ്ഞു. ആരോക്കെയോ പാടുന്നു. ഒരുപക്ഷേ പാടി കഴിഞ്ഞാൽ മിട്ടായി വിതരണം ചെയ്യുമായിരിക്കും. കുറെ ദൂരം സഞ്ചരിച്ചു. പിന്നെയും എന്തൊക്കൊയോ കളികളെ കുറിച്ച് അവർ പറഞ്ഞുകൊണ്ടിരിന്നു. കളികളിൽ ഞാനും കൂടെ ചേർന്നു. കളികൾ കഴിഞ്ഞാൽ ജ്യുസ് കിട്ടുമായിരിക്കും. കുറെ സമയം കഴിഞ്ഞിട്ടും അവർ പ്ലാസ്റ്റിക് ബാഗുകളോ ബക്കറ്റോ തുറന്നില്ല. എന്റെ ക്ഷമയെ അവർ പരീക്ഷിച്ചുകൊണ്ടിരുന്നു. എത്ര നേരമായി, മിട്ടായിയെങ്കിലും വിതരണം ചെയ്തൂടെ. ഞങ്ങൾ പാടിയും ആടിയും തളർന്നത് കണ്ടില്ലേ? ആര് കേൾക്കാൻ. അവസാനം നടക്കാൻ പാടില്ലാത്തത് സംഭവിച്ചു. എന്റെ പിന്നിൽ നിന്നും ഒരു കുട്ടി ശർദ്ധി തുടങ്ങി. ഇതിനിടയിൽ പിന്നിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു, അവിടെയും ഏതോ ഒരുവൻ ശർദ്ധിക്കുന്നു. എനിക്ക് വിഷമമായി. ഉടനെ ടീച്ചർമാർ എഴുന്നറ്റ് പ്ലാസ്റ്റിക് ബക്കറ്റുകൾ തുറന്നു. അതിൽ നിന്നും മണൽ വാരി ശർദ്ധിച്ച സ്ഥലങ്ങളിൽ വിതറി. കുട്ടികളോട് അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. സ്ഥലം എത്താറായെന്നു പറഞ്ഞു. ചാടിക്കളി കൂടിയിട്ടാണെന്നു ഒരു ടീച്ചർ. ഞാൻ പ്രതീക്ഷ കൈവിട്ടില്ല. ഇനിയും മൂന്ന് ബക്കറ്റുകൾ തുറക്കാനുണ്ടല്ലോ. അതിൽ കാണുമായിരിക്കും; എന്റെ ജ്യാള്യതയെ, അടുത്ത ബക്കറ്റുകൾ തുറക്കുന്നവരെയെങ്കിലും പ്രതീക്ഷയിലേക്ക് മാറ്റിയെടുത്തു.

Wednesday, 26 September 2018

അമ്മക്ക് വേണ്ടി - പഠിക്കാത്തവരുടെ ബാച്ച്


മകന്റെ മൂന്നാം ക്ലാസ് റിസൾട്ട് വന്നു. റിസൾട്ട് കാണാൻ അത്ര ഭംഗിയില്ല.  'ഞാനൊക്കെ പഠിക്കാതെ തന്നെ കണക്കിൽ നൂറിനൂറ് മാക്ക് വാങ്ങിച്ചിരിന്നു.' റോസി ചിന്തിച്ചു. മകൻ നന്നായി പഠിക്കുന്നില്ലെന്നു റിസട്ട് കണ്ടാഅറിയാം. ത്താവ് നാട്ടിലെ തന്നെ എഞ്ചിനീയർ. ഞാഒരു ലേബഓഫീസർ. ഇത്രയും മോശമാണോ ഞങ്ങടെ ഈ വിത്ത്. ക്‌ളാസിൽ ഇരുപതാം സ്ഥാനം. വീട്ടിപണിക്ക് വരുന്നവരുടെ മക്കക്ക് ഇതിനേക്കാമാക്കുണ്ടെന്ന് പറഞ്ഞു കേക്കുന്നു. എന്തായാലും അറിഞ്ഞിട്ടു തന്നെ കാര്യം റോസിയമ്മ സിസ്റ്റസീലിയയെ കണ്ടു പരാതി പറഞ്ഞു. ഏതായാലും മൂന്നാം ക്ലാസ് കഴിഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ല. അടുത്ത ക്ലാസ്സിൽ ആദ്യമേ പിടിക്കണം.സിസ്റ്റർ സീലിയ ഉപദേശിച്ചു. മാരത്തോൺ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ എപ്പോഴും ആദ്യ അഞ്ചിൽ നിൽക്കാൻ ശ്രമിക്കും. അവസാന ലാപ്പിൽ ഓടികയറാം എന്നതാണ് തന്ത്രം. അത് പോലെയാണ് സിസ്റ്റർ സീലിയയുടെ ഉപദേശം. ഒരുപാട് പിന്നിലേക്ക് പോയാൽ പിന്നെ ഓടി കയറാൻ ബുദ്ധിമുട്ടാ. അടുത്ത വർഷവും ആദ്യം തന്നെ പിടിച്ചോ..”  ടീച്ചർമാരുടെ സ്ഥിരമാ പദമാണ് 'പിടിക്കണം' എന്നത്. റോസി തൃപ്തിയാവാതെ മൂളി. 

പുതിയ വർഷം ആരംഭിച്ചു. റോസിയമ്മയും ഭർത്താവും ജോലി തിരക്കിലായി. ജീവിതം തള്ളി നീക്കാനുള്ള ഓട്ടമാണ്. സത്യസന്ധമായി ജോലി ചെയ്ത കാരണത്തിന് ഭർത്താവിന് കാട്ടിലേക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ കിട്ടി. ഇതിനിടയിൽ മകന്റെ നാലാം ക്ലാസിലെ ആദ്യ പരീക്ഷയുടെ റിസട്ട് വന്നു. മകന് ഒന്നാം റാങ്ക്. ചുവപ്പു ബാഡ്ജ് കിട്ടുമെന്ന സന്തോഷം മകൻ അമ്മയെ അറിയിച്ചു. റോസിയമ്മ മകൾ ഡീനയോട് പറഞ്ഞു; "കണ്ടോ കഴിഞ്ഞ വർഷം പരാതി പറഞ്ഞതിന് ഫലം ഉണ്ടായി. അവനു ഒന്നാം റാങ്ക്..."  
"മമ്മിക്ക് എന്താണ്? അവനെ നാലാം ക്‌ളാസ് എ ബാച്ചിലേക്ക് മാറ്റിയതാണ്. അത് പഠിക്കാത്തവരുടെ ബാച്ച് ആണ്. അവിടെയാണ് അവനു ഒന്നാം റാങ്ക് കിട്ടിയത്. മാർക്കൊന്നും അതികം കിട്ടിയിട്ടില്ല."
വർഷങ്ങളായി സ്‌കൂനടത്തുന്ന സിസ്റ്റേഴ്സിന് അറിയാമായിരുന്നു ഇത്തരം ചെറിയ അമ്മ പരാതികൾ തീക്കാനുള്ള വിദ്യകൾ. അങ്ങനെ സ്ഥിരമായി നാല്-എ ക്ലാസ്സിഒന്നാം റാങ്ക് കിട്ടി തുടങ്ങിയതോടെ പകുതി പരാതി അവസാനിച്ചു. ഏതോ ഒരു പരീക്ഷയിമകരണ്ടാമതായി
"പഠിക്കാത്തവരുടെ കൂട്ടത്തിലും നീ രണ്ടാമതായോ ?" റോസിയമ്മ ചോദിച്ചു. 

"അവിടെ നല്ല സുഖമാണെന്ന് മനസിലായിട്ടുണ്ടാവും. അവൻ പഠിത്തം കുറച്ചിട്ടുണ്ടാവും..." മൂത്ത മകഡീന ഉത്തരം കൊടുത്തു.

വലിയ പരീക്ഷ അടുക്കാറായി. സിസ്റ്റർ ടെറസിനെ റോസിയമ്മ കണ്ടു. "ഇപ്പോഴും മാക്ക്  നല്ല പോലെ കിട്ടുന്നില്ലാലോ സിസ്റ്ററെ? എന്താ ഇവന് പറ്റുന്നത്?"

"അവൻ കെയലെസ്സ് ആയിട്ടാണ്. ഒന്ന് പിടിച്ചാൽ മതി..." സിസ്റ്റർ ടെറൻസും കുട്ടിയെ ഒന്ന് പിടിച്ചാൽ മതിയെന്ന് പറഞ്ഞു രക്ഷപ്പെട്ടു 
എന്നാലും ...”  

"മാഡം ഇത് കണ്ടോ ഒക്കെ സ്വന്തമായി എഴുതുന്നതാണ്. ഒന്നും മുഴുവനായി മനഃപാഠം പഠിക്കുന്നില്ല. കുറേ സ്പെല്ലിങ് മിസ്റ്റേക്ക്സ്  ഉണ്ട്. ഇവൻ വലിയ ക്ലാസ്സിഎത്തുമ്പോനന്നായിക്കോളും." 
അങ്ങനെ റോസി മാഡത്തിനെ സമാധാനിപ്പിച്ചു സിസ്റ്റർ ടെറൻസ് അടുത്ത ചീട്ടിറക്കി. റോസി മനസ്സിപറഞ്ഞു "നന്നാവുമായിരിക്കും; എന്നാലും ഇങ്ങനെയുണ്ടോ?" 

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...