Thursday 29 October 2020

എങ്കിലും എന്റെ ഡീഗോ...!!

ടീവി കാണാൻ തുടങ്ങിയ കാലത്ത്  എന്റെ ആദ്യ ഫുട്ബോൾ ഹീറോ ഡീഗോ മറഡോണ തന്നെയായിരുന്നു. ആദ്യ കുട്ടിയോടുള്ള സ്നേഹം കൂടുതലായിരിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റായിരിക്കാം. എങ്കിലും ഡീഗോ തന്നെ.

അദ്ദേഹത്തോടൊപ്പം പന്ത് കളിച്ച പ്ലാറ്റിനിയെയും, ഗാരി ലിനേക്കറെയും, റൂഡ് ഗല്ലിറ്റ്നെയും, മാർക്കോ വാൻ ബാസ്റ്റൻ തുടങ്ങിയവരുടെ കളിയും ഇഷ്ടപ്പെട്ടിരുന്നു.

റൊമാരിയോ,ക്ലിൻസ്മാൻ,റൊണാൾഡോ,ബാജിയോ,സിദാൻ,റൂണി,മെസ്സി,ക്രിസ്ത്യാനോ തുടങ്ങിയവർ വന്നെങ്കിലും അതിൽ തന്നെ മെസ്സിയും റൊണാൾഡോയും മറ്റുള്ളവരെക്കാൾ ഗോൾ സ്കോറിങ്ങിലും ഡ്രിബ്ബിളിങ്ങിലും മുന്നിലായെങ്കിലും ഡീഗോ ഒരു പ്രത്യേക വികാരം തന്നെയാണ്. പെലെയുടെ പഴയ കളികൾ പിന്നീട് ടീവിയിൽ കണ്ടപ്പോൾ അദ്ദേഹത്തിന്റെ വന്യമായ ഗോൾ സ്കോറിങ്ങും ഡ്രിബിളിംഗും കാണാഞ്ഞിട്ടല്ല. യോഹാൻ ക്രഫിനെ മറക്കുന്നില്ല.

ഒരു പക്ഷെ മേൽപ്പറഞ്ഞ എല്ലാ കളിക്കാരും മൈതാനത്തിന്റെ ഏത് ഭാഗത്തും പ്രതിഭകൊണ്ടും പരീശീലനത്തിന്റെ നൈരന്ത്യര്യം കൊണ്ടും  വിസ്ഫോടനം സൃഷ്ടിക്കാൻ കഴിവുള്ളവരാകാം. എല്ലാവരിൽ നിന്നും മറഡോണയെ വേറിട്ട് നിറുത്തുന്ന ഒരു പ്രത്യേകതയുണ്ട്. മൈതാനത്ത് പ്രവചിക്കാൻ സാധ്യമല്ലാത്ത കവിതകൾ  രചിക്കുന്നവൻ. മെസ്സിയുടെ ചലനങ്ങൾ എതിരാളികൾക്ക് മനസിലാക്കാം. അതുകൊണ്ട് പ്രയോജനമൊന്നുമില്ല. അറിഞ്ഞാലും പിടിച്ചു കെട്ടാൻ നാല് പേരെ നിയോഗിക്കേണ്ടിവരുന്നു. അതിനുള്ളിൽ നിന്നും കുതറിമാറി പിന്നെയും സ്കോർ ചെയ്യുന്നു. റൊണാൾഡോയും അങ്ങനെ തന്നെ.

അവിടെയാണ് മറഡോണയുടെ വ്യസ്തത. ഗോളുകളുടെ എണ്ണം കുറവാണെങ്കിലും; മറഡോണയുടെ നീക്കങ്ങൾ  പ്രവചിക്കാൻ നിങ്ങൾക്ക് സാധ്യമല്ല. ജന്മദിനത്തിൽ  അദ്ദേഹത്തെ കുറിച്ച് രണ്ടു വരികൾ എഴുതിയപ്പോൾ എന്റെ മനസിന് നല്ല സുഖം. 

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...