Monday 30 March 2020

തുടർച്ച

ആഗോള താപനം, പ്രകൃതി, തൊഴിൽ പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്ങ്ങൾ എന്നിവയിൽ ഒരു രാജ്യത്തെയോ ഒരു കമ്പനിയെയോ മാത്രം കുറ്റം  പറയുന്നത്  ശരിയാണെന്ന്  ഞാൻ കരുതുന്നില്ല. ഓരോ വിഷയത്തിലും അനുഭവങ്ങൾ നോക്കുമ്പോൾ ഒരു വശത്തു നിന്ന് മാത്രം വിലയിരുത്തൽ സാധ്യമല്ല.  പല തുടർച്ചകളും ചില തുടർച്ചകളുടെ തുടർച്ചകളായി തുടർന്നുകൊണ്ടിരിക്കുന്നു.

സ്വർഗ്ഗം

മരണത്തിനു ശേഷം സ്വർഗ്ഗം അല്ലെങ്കിൽ നരകം എന്ന മതപരമായ ആശയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എന്റെ ആദ്യ നോവലിൽ സ്വർഗ്ഗം എന്ന അധ്യായം ആദ്യം എഴുതിയത് 2008-ൽ ആണ്. അതിൽ  തിരുത്തലുകൾ  പിന്നീട് നടത്തിയിട്ടുണ്ട്. സ്വപ്നത്തിൽ തുടങ്ങി നോവലിന്റെ പകുതിയിൽ നിന്നുള്ള ഭാഗം ആദ്യ ഭാഗങ്ങളായി എഴുതി തുടങ്ങി. സ്വർഗ്ഗം ഇല്ല എന്ന് പറയാൻ സ്വർഗ്ഗം ഉണ്ടെന്ന് പറഞ്ഞു തുടങ്ങിയ രീതി ഇഷ്ടപ്പെട്ടവർ അഭിപ്രായം അറിയിച്ചിരുന്നു. എന്റെ കാഴ്ചപ്പാടിൽ മനസിനെ തന്നെ സ്വർഗ്ഗമെന്നും നരകമെന്നും  വിളിക്കാം.

Sunday 29 March 2020

ആത്മാവ്

ആത്മാവ് എന്ന വാക്ക് ഉണ്ടെന്നത് സത്യം. എന്തിനെയാണ് ആത്മാവ് എന്ന് വിളിക്കുന്നത് ?ഉത്തരം എളുപ്പം കിട്ടാത്ത ചോദ്യം. മനുഷ്യന്റെ ശരീരത്തിലെ ഒരു അവയവത്തിനെയല്ല ആത്മാവെന്ന് വിശേഷിപ്പിക്കുന്നതെന്ന് എല്ലാവരും സമ്മതിക്കും. എന്റെ ചിന്തയിൽ, അത് ഏതൊരു ജീവിയുടെയും ചിന്തകളുടെയും, കഴിവുകളുടെയും, ആഗ്രഹങ്ങളുടെയും അതിൽനിന്നും ഉടലെക്കുന്ന പ്രവർത്തികളുടെയും ഒരു സംക്ഷിപ്ത നാമമാണ്. മതങ്ങൾ എന്തിനെയാണ് ആത്മാവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് എനിക്ക് പരിപൂർണ്ണമായി മനസിലായിട്ടില്ല.ആത്മാവ് നശിക്കും എന്നതുകൊണ്ട് അവർ എന്താണ് അർത്ഥമാക്കുന്നത്?. മരണത്തിനു ശേഷം ആത്മാവ് പക്ഷിയെപ്പോലെ (കഥകളിൽ പറയുന്ന പോലെ) പറന്ന് നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചിലർ പറയുന്നു ചിന്തയെ ആത്മാവെന്ന് വിളിക്കാൻ കഴിയില്ലെന്ന് ! ആത്മാവിനെ വിഭജിക്കാൻ കഴിയില്ല എന്ന് മറ്റു ചിലർ പറയുന്നു. എങ്കിൽ വ്യക്തിത്വം (individuality) എന്ന വാക്കിന്റെ അർത്ഥവുമായി യോജിച്ചുപോകും. (The one you can not divide.) ശാസ്ത്രീയമായി അടുത്ത് നിൽക്കുന്ന പദം ഡി.ൻ.എ  ആണെന്ന് പറയാം. വ്യക്തിത്വം എന്ന വാക്ക് സംക്ഷിപ്തമെങ്കിലും ഒരാളുടെ ചിന്തകളും പ്രവർത്തികളും അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കുന്നതാണ്. ഡി.ൻ.എ യും മാറ്റം സംഭവിക്കുന്നതാണ്. വ്യക്തിത്വത്തെ പലതാക്കുക സാധ്യമാണോ? ഒരു വ്യക്തിക്ക് തന്നെ പല വ്യക്തികളുടെ ചിന്താരീതി എന്തെന്ന് മനസിലാക്കാൻ കഴിയുന്ന അവസ്ഥ തീർച്ചയായും ഉണ്ടെന്നു തന്നെയാണ് എന്റെ കാഴ്ചപ്പാട്. അതിന്റെ വ്യാപ്തി ഏറിയും കുറഞ്ഞും ഇരിക്കുമായിരിക്കും. ഒരു അളവുകോൽ എളുപ്പമല്ല.

Wednesday 18 March 2020

Scottish Woman and I / സ്കോട്ടിഷ് സ്ത്രീയും ഞാനും


2009

“Are you a catholic?” A Scottish woman asked me. Since the subject of discussion and context was about religion, I was not annoyed by her question. But, I did not want to answer immediately. I smiled. She continued her conversation. “Your name does not sound a Hindu one.”

I was thinking about an appropriate answer for her question. She revealed her religion first. She said “I am a protestant…” Then after a naughty smile, I replied “I do protest…” I laughed, and my laughter multiplied multiple times. She joined my laughter after sensing either futility of the question or as a momentary reflex to the laughter.




ഒരു സ്കോട്ടിഷ്  സ്ത്രീ ചോദിച്ചു  "താങ്ങൾ കാത്തോലിക്ക് ആണോ?"
സംസാരത്തിന്റെ വിഷയവും  സന്ദർഭവും  ശരിയാണെന്നത് കൊണ്ട് എനിക്ക് അത് അരോചകമായി തോന്നിയില്ല. എങ്കിലും  ഞാൻ ഉടനെ  മറുപടി പറഞ്ഞില്ല. വെറുതെ പുഞ്ചിരിച്ചു.
അവർ സംസാരം തുടർന്നു "പേര്  കേട്ടപ്പോൾ ഹിന്ദുവല്ലെന്ന് മനസിലായി." എന്താണ് പറയേണ്ടതെന്ന് ആലോചിചിക്കുമ്പോൾ അവർ പറഞ്ഞു "ഞാൻ പ്രൊട്ടസ്റ്റന്റ് ആണ്."
അപ്പോൾ ഞാനും ഒരു മറുപടി കൊടുത്തു "ഐ ഡു പ്രോട്ടെസ്റ്റ്." ഞാൻ പൊട്ടിച്ചിരിച്ചു. അവരും പൊട്ടിച്ചിരിയിൽ കൂടി ചേർന്നു.

Thursday 12 March 2020

എന്റെ കഷണ്ടിയുടെ കഥ (Story of My Bald Head)

"ഈ ജോലി നിങ്ങൾക്ക് തരുന്നതിൽ എനിക്ക് വിരോധമില്ല." മാനേജർ മനോ കൈ തുറന്നു സംസാരിച്ചു.
"പിന്നെ എന്താണ്  പ്രശ്നം..."
"പക്ഷേ ഗ്രീസിൽ നിന്നും നമ്മുടെ എക്സിക്യൂട്ടീവ് പറയുന്നത് , നരച്ച മുടിയുള്ളവരെ വേണമെന്നാണ്."
"ഈ ജോലി എനിക്ക് നന്നായി ചെയ്യാൻ കഴിയും "
"അത് സമ്മതിച്ചു... പക്ഷെ അവിടെ കൂടുതൽ പ്രായമുള്ളവരാണ് .അവരെ വിശ്വസിപ്പിക്കാൻ...ഞാൻ പറയണത് തനിക്ക് മനസിലായല്ലോ ?" മാനേജർ തന്റെ ബുദ്ധിമുട്ട് വ്യക്തമാക്കി.
"എന്നാൽ അത് ആദ്യം പറയാമായിരുന്നില്ലേ ?"
"എനിക്ക് നിങ്ങളോട് വിരോധമില്ല .. പക്ഷെ എക്സിക്യൂട്ടീവ് സമ്മതിക്കുന്നില്ല."
ഞാൻ ഉടനെ അവരുടെ മുന്നിൽ നിന്ന്  തന്നെ, ഏതാണ്ട് മൂന്ന് വർഷം ഉപയോഗിച്ച ഗൾഫ് വെപ്പ് മുടി വലിച്ചൂരി; പിന്നെ ചോദിച്ചു  "കഷണ്ടി തലയാണെങ്കിൽ ആ ജോലി ലഭിക്കുമോ?

“I don’t have any problem in assigning this job to you.” Manager Mano talked with open hands.
“Then… what is the problem?” I asked.
“But our executive from Greece has some reservation. He is looking for a grey-haired person.”
“But I can do this job.”
“I know man… you can do it. But there, you see lot of old people. To convince them, you need a bit grey hair, you know what I mean?” Recruitment manager expressed his dilemma.
“He could have said this before… no need to call me here.”
“I don’t have any problem with you. The issue is executive does not allow me to process…”

In front of the recruitment manager, I removed the Gulf hair wig that resembled original hair. Then I asked,  “If its bald head, will I get that job?”

ഫുട്ബോൾ/Football

എന്റെ പേര് ഗോൾ കീപ്പർ. എതിരാളിയുടെ പന്തടി വലയിലെത്താതെ ഞാൻ സൂക്ഷിക്കും. ബാങ്കിന്റെ ലോക്കർ കുത്തി തുറക്കാൻ അനുവദിക്കാത്ത സെക്യൂരിറ്റി ഓഫീസറെ പോലെ. പക്ഷേ നിങ്ങൾ ഓർത്തിരിക്കുന്ന പേരുകൾ എനിക്കറിയാം. പെലെ, മറഡോണ, മെസ്സി, റൊണാൾഡോ. ഞങ്ങളുടെ ജോലിക്ക് നിങ്ങൾ വേണ്ടത്ര ബഹുമാനം തരുന്നില്ല. ഒരു യുദ്ധത്തിൽ മറുരാജ്യത്തെ ആക്രമിക്കുന്ന ഭടന്മാരുടെ അതേ ബഹുമാനം കൊട്ടാരത്തെ കാക്കുന്നവർക്ക് ഇല്ലെന്നാണോ? നിങ്ങൾ ഏതെങ്കിലും ഗോൾ കീപ്പറുടെ പേരുകൾ ഓർത്തിരിക്കുന്നുണ്ടോ? ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ നൂറ് ഫോർവേഡുകളെ ഓർക്കുമ്പോമാത്രമാണ് ഒരു ഗോൾ കീപ്പറെ നിങ്ങൾ ഓർമ്മിക്കുന്നത്. ഞങ്ങൾ അവഗണിക്കപ്പെടുന്നതായി തോന്നുന്നെങ്കിൽ അതിൽ നിങ്ങൾക്ക് തെറ്റ് പറയാനാകുമോ. സിനിമയിൽ അഭിനയിക്കുന്നവരെ നിങ്ങൾ ഓർക്കുന്നു. എഴുതിയവരെയും ക്യാമറ പിടിച്ചവരെയും നിങ്ങൾ ഓർക്കുന്നില്ല. ചിരിച്ചുകൊണ്ട് നിങ്ങളുടെ അടുത്ത് വരുന്ന ബാങ്കിന്റെ സെയിൽസ് മാനേജരെ നിങ്ങൾ ഓർക്കുന്നു. കഷ്ടപ്പെട്ടു നിങ്ങളുടെ അക്കൗണ്ട് സൂക്ഷിക്കുന്ന അക്കൗണ്ടന്റ് ഓർമ്മിക്കപ്പെടുന്നില്ല. എല്ലാ ജോലിയിലുമുണ്ട് ഞങ്ങളെ പോലെയുള്ള ശ്രദ്ധിക്കപ്പെടാത്ത ഗോൾ കീപ്പർമാർ. സിനിമ നടന്മാരോടുള്ള അസൂയകൊണ്ടു പറയുന്നതല്ല. ഗോൾ കീപ്പർ ജോലിയുടെ പ്രശ്നങ്ങൾ ധരിപ്പിച്ചതാണ്. പറയുമ്പോൾ പറയുന്നതാണ്.

ഞങ്ങൾ ഫുട്ബോൾ ബാക്കികളുടെ അവസ്ഥയും അത് തന്നെയല്ലേ. ഞങ്ങളെ ആരെങ്കിലും ഓർക്കുന്നുണ്ടോ? എത്ര ബുദ്ധിമുട്ടിയാണ് എതിർ കളിക്കാരെ ഞങ്ങൾ ബ്ലോക്ക് ചെയ്യുന്നത്. ഞങ്ങൾക്ക് തെറ്റിയാൽ പരാജയം ഉറപ്പാണ്. പരാജയത്തിന്റെ മിക്കവാറും ഉത്തരവാദിത്വം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്നതിനു എല്ലാ പത്രങ്ങളും മത്സരിക്കുന്നു. വിജയങ്ങൾ ഫോർവേഡുകളുടെ തലയിൽ കിരീടമായി അണിയിക്കുന്നു. സ്ഥിരമായി ഇത് കാണുന്ന ഞങ്ങൾ ബാക്കികൾക്ക് അസൂയ തോന്നിയാൽ കുറ്റമൊന്നും പറയേണ്ട. അസൂയയില്ല. പറയുമ്പോൾ പറയുന്നതാണ്.

നിങ്ങൾക്ക് മാത്രമല്ല മിഡ്‌ഫീൽഡർസ് ആയ ഞങ്ങൾക്കും ആരും വലിയ ബഹുമാനമൊന്നും തരുന്നില്ല. എല്ലാം ഗോൾ അടിക്കുന്നവർക്ക്. എത്ര മനോഹരമായ ത്രൂ പാസുകൾ ഞങ്ങൾ ഫോർവേഡുകൾക്ക് എത്തിച്ചു കൊടുക്കുന്നു. ഗോൾ അടിച്ചാൽ അവർ ഞങ്ങളെ കെട്ടിപ്പിടിക്കുന്നുണ്ട്. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ ശമ്പളത്തിന്റെ കാര്യം വരുമ്പോൾ ഈ ഫലം അത്ര കാണുന്നില്ല. ചിലപ്പോൾ ഞങ്ങളുടെ തോന്നലാവാം. ചില ഫോർവേഡുകൾ അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുമ്പോൾ അവർക്ക് ബഹുമാനം കിട്ടുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അറ്റാക്കിങ് മാത്രമാണോ ബഹുമാനിക്കപ്പെടുന്നത്. അറ്റാക്കിങ് ചെയ്യുന്നവരോടുള്ള അസൂയകൊണ്ടു പറയുന്നതല്ല. പറയുമ്പോൾ പറയുന്നതാണ്.

ഏറ്റവും റിസ്കുള്ള ജോലിയാണ് ഞങ്ങളുടേത്. ഫോർവേഡുകൾ എല്ലാ സമയവും എതിർ പക്ഷത്തിന്റെ ചവിട്ട് കൊള്ളാൻ വിധിക്കപ്പെട്ടവരാണ്. അതിന്റെ ഇടയിൽ നിന്നും വീണു കിട്ടുന്ന ഏറ്റവും അപൂർവമായ അവസരങ്ങളാണ് ഞങ്ങൾ ഗോൾ അടിക്കുന്നത്. ചിലപ്പോൾ ഒരു ചവിട്ട് മതി, രണ്ടു കൊല്ലമോ അതോ ജീവിതകാലമോ കളി അവസാനിപ്പിക്കാൻ. നിങ്ങൾക്ക് ചവിട്ട് കൊള്ളില്ലെന്നല്ല. എങ്കിലും മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ ഫോർവേഡുകൾ സ്ഥിരമായി ചവിട്ട് കൊള്ളാൻ വിധിക്കപ്പെട്ടവരാണ്. ഏറ്റവും അപകടകരമായ കർമ്മം ചെയ്യുന്നതിന് കൂടുതൽ ശ്രദ്ധയും ശമ്പളവും ലഭിക്കുന്നുണ്ട്. നിങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഞങ്ങൾ ഇറങ്ങി വന്നു സഹായിക്കാറുണ്ട്‌. ശരിയാണ് ഗോൾ അടിക്കുകയെന്നത് ഏറ്റവും സുന്ദരമായ മുഹൂർത്തമാണ്.   അതിന്റെ സൗന്ദര്യത്തിലും ലഹരിയിലും ഞങ്ങൾ മതിമറന്ന് പ്രവർത്തിക്കാറില്ല. പക്ഷേ, ജനങ്ങളെ ലഹരി പിടിപ്പിക്കുന്ന അത്തരം മുഹൂർത്തത്തിന് ശമ്പളം കൂടുതൽ ലഭിക്കുന്നുണ്ട്.  അതിന് ഞങ്ങളെയിങ്ങനെ പഴി പറയരുത്. ഫുട്ബാൾ ടീം ഗെയിമാണ്. ഞങ്ങൾ മറക്കുന്നില്ല. ഫുട്ബാൾ വിജയിക്കട്ടെ.

Wednesday 11 March 2020

1998 - ഏപ്രിൽ ഫൂൾസ് ഡേ (Mystery Girl)


അന്ന് കാലത്ത് വീട്ടിലേക്ക് ഒരു പെൺകുട്ടി ഫോൺ ചെയ്തു. "ലിയോണിന് ഒരു ബൈക്ക് ആക്സിഡന്റ്, തൃശൂർ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ കൊണ്ടുപോകുന്നു." കേട്ട പാതി ഫോൺ വലിച്ചെറിഞ്ഞ  അമ്മ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം ഓർത്തു. എന്റെ പേര് ഉറക്കെ വിളിക്കുന്നത് കേട്ട് മുകളിലെ മുറിയിൽ നിന്നും വായിച്ചുകൊണ്ടിരുന്ന പുസ്തകം തിരികെ വെച്ച് താഴേക്ക് ഇറങ്ങി വരുമ്പോൾ ഞാൻ കണ്ടത് 'മോനെ'എന്ന് വിളിച്ച് എന്റെ കൈകളിലേക്ക് തളർന്ന വീണ അമ്മയെയാണ്. എന്നെ കണ്ടതും ആശ്വാസമായി. "കുരുത്തം കെട്ട പെണ്ണ്" എന്ന് പറഞ്ഞ അമ്മ തിരികെ പോയി. ആ പെൺകുട്ടി ആരാണെന്ന് കണ്ടുപിടിക്കാൻ ചെറിയ ശ്രമം ഞാൻ നടത്തിയെങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഒരു പക്ഷേ പെൺ ശബ്‌ദത്തിൽ ഏതെങ്കിലും മിമിക്രിക്കാർ വിളിച്ചതായിരിക്കുമെന്നും ചിന്തിച്ചു. എന്നാലും കുറച്ചു ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ ഫൂൾ ഫോൺ കാൾ  ചെയ്ത വ്യക്തി മുന്നിൽ വരുമെന്ന് ഞാൻ കരുതിയിരുന്നു. 22 വർഷം കഴിഞ്ഞുവെങ്കിലും  ഞാൻ ചോദിക്കട്ടെ അത് ആരായിരുന്നു?

Sunday 8 March 2020

Swami Vivekananda(വിവേകാനന്ദൻ) - Kerala a lunatic asylum


വിവേകാനന്ദൻ പറഞ്ഞത്രേ കേരളം ഭ്രാന്താലയമെന്ന്. അദ്ദേഹം പറഞ്ഞ കാഴ്ചപ്പാട്  നമ്മൾ ശരിവെയ്ക്കുന്നെങ്കിൽ  ഞാൻ ചോദിക്കട്ടെ ഭ്രാന്താലയം അല്ലാത്ത ഏതെങ്കിലും സംസ്ഥാനങ്ങളോ രാജ്യങ്ങളോ ഈ ഭൂമിയിൽ ഉണ്ടാകുമോ?

It seems Swami Vivekananda once called Kerala a 'lunatic asylum'. If we agree on his broader view, let me ask you my friends, is there a state or a country that is not a lunatic asylum in the parallel contexts…

1960-ലെ - കേട്ട കഥ - മുണ്ടുപൊക്കി നോക്കി


1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പൊങ്ങച്ചം. പെണ്ണിനെ ചെക്കന്റെ  മുന്നിലേക്ക് കൊണ്ടുവരുന്ന പരിപാടി അവിടെ പതിവില്ലത്രേ. പെണ്ണിനെ കാണണമെങ്കിൽ വീടിന്റെ പിന്നിൽ പോകണം. കെട്ടാൻ പോകുന്ന ചെക്കൻ പെണ്ണിനെ കാണണമെന്ന ഉറച്ച നിയമങ്ങളൊന്നും അവിടെ അക്കാലത്ത് ഇല്ലെന്നു തോന്നുന്നു. വറീത് പെണ്ണിനെ കാണണമെന്ന മോഹത്തോടെ വീടിന്റെ പിന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അപ്പൻ ചാണ്ടി അവനെ തടഞ്ഞു. "വേണ്ട ഞാൻ പോയി നോക്കിയിട്ട് വരാം." ചാണ്ടിയപ്പനെ  വറീത് എതിർത്തില്ല. പെണ്ണിനെ കണ്ട അപ്പൻ തിരിച്ചു വന്ന്  മകൻ വറീതിനോട് പറഞ്ഞു. "ഞാൻ സംസാരിച്ചു. ആദ്യം അവളോട് നേരെ നില്ക്കാൻ പറഞ്ഞു. പേര് ചോദിച്ചു. സംസാരിക്കുന്നുണ്ട്." പിന്നെ "ഞാൻ അവളുടെ മുണ്ടുപൊക്കി നോക്കി. നിന്റെ അമ്മയുടെ പോലെ ചെണ്ണ കാലില്ല . ഇനിയൊന്നും  ചിന്തിക്കാനില്ല. ഇത് ഉറപ്പിക്ക... അത്രന്നെ” 

ചെറുകഥ തീർന്നു****

Thursday 5 March 2020

ഡൽഹിയിൽ നിന്നും അവൾക്കായി ഒരു റോസാപ്പൂ


വൈറ്റ്‌ഫീൽഡ് ടെക്നോപാർക്ക് വർഷം, 2002. പതിവില്ലാതെ ഡൽഹിയിൽ നിന്നും ഒരു ഫോൺകാൾ. ഡൽഹിയിൽ നിന്നാകുമ്പോൾ അതിന്റെ പ്രാധ്യാനം ഞാൻ നിങ്ങളോട് പറയേണ്ടതില്ലല്ലോ. എനിക്ക് അവന്റെ ചില നിർദ്ദേശങ്ങൾ ലഭിച്ചു. "താഴെ ഒരു പൂക്കടയുണ്ട്.  അവിടെ നിന്ന് ഒരു റോസാപൂവ് വാങ്ങിക്കണം. അത് നീ അവളുടെ ഡെസ്കിൽ ആരും കാണാതെ കൊണ്ട് വെക്കണം." അവളിരിക്കുന്ന വഴിയിലൂടെ സ്ഥിരമായി നടക്കുന്നതുകൊണ്ട് ഒരു റോസാപ്പൂ കൊണ്ടുവെക്കുക അത്ര ബുദ്ധിമുട്ടില്ലെന്ന് എനിക്കറിയാം. എന്നാലും ഡൽഹിയോട് ഞാൻ ചോദിച്ചു "അത് വേണോ" ഡൽഹി പറഞ്ഞു "നീ അല്ലാതെ ആര് പൂ കൊണ്ടുവെച്ചാലും എന്റെ പദ്ധതി പാളും." ഡെസ്കിൽ പൂ വെച്ചിട്ട് ഞാൻ അവളുടെ പ്രേമത്തിൽ കുടുങ്ങുമോ എന്ന സംശയം ഡൽഹിയോട് അവതരിപ്പിച്ചു. ഡൽഹി ഉറപ്പു തന്നു. "നിന്നെ അവൾ ഒരിക്കലും സംശയിക്കില്ല." കാലത്ത് പത്തരയ്ക്ക് അവൾ ജോലിക്കെത്തി. ഡെസ്കിൽ റോസാപ്പൂ കണ്ട അവൾ അത്ഭുതപ്പെട്ടു. ശരീരം ശ്രദ്ധിക്കാതെ ഒരു വർഷമായി 16 മണിക്കൂർ ദിവസം ജോലി ചെയ്യുന്ന കുറെ ചെറുപ്പക്കാർ ചുറ്റുമുള്ള ഓഫീസ്. പ്രേമത്തിന്റെ ഒരു കണികപോലും ആരുടേയും മുഖത്ത് കാണാൻ സാധ്യമല്ല.  അവിടെ ഒരു റോസാപ്പൂ വെക്കാൻ സാധ്യതയുള്ള ആരെയും പെൺകുട്ടിക്ക് ആലോചിക്കാൻ കഴിഞ്ഞില്ല. അത്രയധികം ടെൻഷൻ എല്ലാവരുടെയും മുഖത്ത് പ്രകടമാണ്. ആ കുട്ടി ആലോചിച്ച് ഉത്തരത്തിൽ എത്തി. നേരെ എന്റെ അടുത്ത് വന്നു. റോസാപ്പുവിനെ കുറിച്ച് എന്നോട് ചോദിച്ചു. ഞാൻ അവളുടെ നേരെ കയർത്തു. "കുട്ടിയോട് എനിക്കെന്തങ്കിലും പറയാനുണ്ടെങ്കിൽ അത് നേരെ പറയാൻ എനിക്കറിയാം. അല്ലാതെ ഈ വക റോസാ തട്ടിപ്പിന് എന്നെ കിട്ടില്ല." ഇത് കേട്ട അവൾ നിരാശയോടെ തിരിച്ചു പോയി. പക്ഷെ അവൾ വിട്ടില്ല. 10 മിനിറ്റ് കഴിഞ്ഞു അവൾ വീണ്ടും എന്റെ അരികിൽ വന്നു "താൻ പൂവെച്ചു എന്നല്ല ഞാൻ പറഞ്ഞത്" മുഖത്തെ ഗൗരവ ഭാവം വിടാതെ ഞാൻ ചോദിച്ചു  "പിന്നെ"  അവൾ തുടർന്നു "ഇതാരാവാം ഇവിടെ വെച്ചത്."  ഞാൻ ചിന്തയിൽ മുഴുകി "ഇത്രയും ജോലി തിരക്കിനിടയിൽ റോസാപ്പൂ വെക്കാൻ മാത്രം വട്ടുള്ള.."

റിബൽ ഭർത്താവ് ഭാര്യയുടെ മുന്നിൽ


ഭാര്യ : ഒരു സവാളയൊന്ന് അരിയോ ?

ഭർത്താവ് : ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.

ഭാര്യ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി. ഉടനെ ഭർത്താവ് മജീഷ്യൻ ഗോപിനാഥ് മുതുകാടിനെപ്പോലെ പിന്നിൽ നിന്നും ഒരു ബൗൾ ഭാര്യയുടെ മുന്നിലേക്ക് നീട്ടി.

ഭർത്താവ് : ഇതാ ഒന്നല്ല രണ്ട് സവാള അരിഞ്ഞത്.

ചെറുകഥ കഴിഞ്ഞു ***

Monday 2 March 2020

Beautiful Lady – Honda Client Experience

“How much time does it take to complete this work?” Honda asked the question politely.

“approximately 7 or 8 months.”

“how much?”

“I mean 7 or 8 months…”

she frowned. “7 OR 8”

“Yes, Yes, 7 OR 8.”

She raised her voice intensely. “I am asking you; if it is exactly 7 or exactly 8?”

He thought for a moment. “that way….” biting the nail he continued “It should be 8 months.”

“Why?”

He flipped “We can do it in 7 months also”

“Why?”

“May I take some time to study this one and tell you later…?”

“Oh man, you could have said this first instance…”



 The end.***

അതിസുന്ദരിയായ ഹോണ്ട മുതലാളി


"പണി തീരാൻ എത്ര സമയം എടുക്കും?" 

"ഏഴോ എട്ടോ മാസം വേണ്ടി വരും."

"കൃത്യമായി എത്രയാണ്?"

"ഏഴ് എട്ട് മാസം മതി"

"അതാണോ കൃത്യം"

"അതെ ഉറപ്പാണ് സാർ. ഏഴെട്ട് മാസം."

" 7 ഓർ 8 ?"

"അതെ 7 ഓർ  8."

സുന്ദരൻ ഹോണ്ട മുതലാളി ശബ്ദം ഉയർത്തി. "ഞാൻ ചോദിച്ചത് ഏഴാണോ അതോ എട്ടാണോ എന്നാണ്?"

"എന്ന് പറഞ്ഞാൽ  അതിപ്പോ " അയാൾ നഖം കടിച്ചു. എന്തോ ആലോചിച്ചു പെട്ടന്ന് പറഞ്ഞു “എട്ട്” 

“വൈ?”

“ഏഴിലും ചെയ്യാം.”

“വൈ?”

“ഞാൻ പഠിച്ചിട്ട് പറഞ്ഞാൽ മതിയോ?”

“മനുഷ്യ, അത് ആദ്യമേ പറയാമായിരുന്നില്ലേ? എന്നെ വെറുതെ ഭ്രാന്ത് പിടിപ്പിക്കാനാണോ?” 


ഹോണ്ടയെ കണ്ടപ്പോൾ ആവേശം മൂത്ത് പറയേണ്ട കാര്യം പഠിക്കാൻ മറന്നതാണെന്നു അയാൾ മറുപടി പറഞ്ഞില്ല.

ചെറുകഥ തീർന്നു***

അധികാരി


അധികാരി -1
സഹായി : പുതിയ  ആശയം അവതരിപ്പിച്ചത് നമ്മുടെ ശത്രുക്കളാണ്.

അധികാരി: അത് നമ്മൾ പുറത്ത് പറയേണ്ട. നമ്മളായി കണ്ടുപിടിച്ച് കാര്യങ്ങൾ നടത്തുന്നതായി അവതരിപ്പിച്ചാൽ മതി.

സഹായി : അത് സത്യമല്ലല്ലോ  

അധികാരി : അവർക്ക് ഈ കണ്ടുപിടിത്തത്തിന്റെ ക്രെഡിറ്റ് പോകാൻ ഞാൻ അനുവദിക്കില്ല. ഇതൊക്കെ ഇവിടെയുള്ള പൊതുവായ കാര്യങ്ങൾ. എത്രയോ കാലമായി ഇവിടെ ഇത്തരം ആശയങ്ങളുണ്ട്  



അധികാരി - 2

അധികാരി : ഇത് നമ്മൾ കണ്ടുപിടിച്ച ആശയമാണെന്ന് പറഞ്ഞാൽ അവർ ഈ പ്രൊജക്റ്റ് എതിർക്കും  

സഹായി : നല്ല ആശയങ്ങൾ , അവരെക്കൊണ്ട് തന്നെ ചെയ്യിക്കാം, ക്രെഡിറ്റ് നമുക്ക് തന്നെ ലഭിക്കും

അധികാരി : സൂക്ഷിക്കണം ക്രെഡിറ്റ് അവർ അടിച്ചു മാറ്റാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. ക്രെഡിറ്റ് അടിച്ചുമാറ്റുന്ന കാര്യത്തിൽ അവർ മിടുക്കന്മാരാണ്.

അടിമ മനുഷ്യൻ


"നീ പോടാ.."

"ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം സാർ."

"നീ വാടാ.."

"ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം സാർ."

"എന്ന നീ ഇവിടെ ഇരിക്ക്..."

"ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം സാർ."

അടിമയുടെ മനസ്സിൽ 'നിന്നെ ഒരു ദിവസം എന്റെ കയ്യിൽ കിട്ടും'


ചെറുകഥ  കഴിഞ്ഞു. ****

റിബൽ മനുഷ്യൻ



"നീ പോടാ"

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ?"

"എന്നാൽ നീ വാടാ"

"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും ?"

"എന്നാ നീ ഇവിടെ തന്നെ ഇരിക്ക് .."

"ഇരുന്നില്ലെങ്കിൽ നീ എന്ത് ചെയ്യും?"

ചെറുകഥ  കഴിഞ്ഞു.***

Palmistry - കൈനോട്ടക്കാരൻ പ്രൊഫസ്സർ കുട്ടിയും മമ്മുട്ടിയും


ജോൺ 16  പരീക്ഷകൾ എഴുതി. മൂന്ന് ഇന്റർവ്യൂ പരാജയപ്പെട്ടു. ബാക്കിയൊന്നും പരീക്ഷകൾ കടന്നില്ല. അവസാനം എഴുതിയതിൽ  ഒരു പ്രതീക്ഷയുമില്ല എല്ലാ കോളേജുകളിലെയും  കുട്ടികളെ വിളിച്ചിട്ടുണ്ട്. അതിനേക്കാൾ പ്രശ്‌നം എല്ലാവരും ശരിയാക്കുന്ന എളുപ്പമുള്ള 10 ചോദ്യങ്ങൾക്ക് ശ്രദ്ധയില്ലാതെ തല തിരിഞ്ഞ ഉത്തരം എഴുതി. അങ്ങനെ ആ ജോലിയും  വഴി മുട്ടി നിൽക്കുമ്പോൾ പ്രൊഫസർ കുട്ടിയുടെ കൈനോട്ട പരസ്യം തൃശൂർ സ്വരാജ് റൗണ്ടിൽ . സിനിമകളിൽ മാത്രം ജോൺ കൈനോട്ടക്കാരെ കണ്ടിട്ടുള്ളു. അത്ര ബഹുമാനം അവരോട് ആ കാലത്ത്  ഇല്ലായിരുന്നു. എങ്കിലും ഒരു ആകാംഷ. എന്തായാലും ജോലി അന്വേഷിച്ചു പുറത്തു പോകണമെന്നു ഉറപ്പായി എങ്കിലും ഒരു രസം, പ്രൊഫ്. കുട്ടി ജോണിനെ ഞെട്ടിച്ചു. കുറച്ചു ദിവസത്തിനുള്ളിൽ ജോണിന് നല്ലൊരു ജോലി ലഭിക്കുമെന്നാണ് ആ പ്രവചനം. മറ്റു ചിലകാര്യങ്ങളും കുട്ടി ജോണിനോട് പറഞ്ഞു. 10 എളുപ്പമുള്ള ചോദ്യങ്ങൾ തെറ്റിച്ച ജോണിന്  ആ ടെസ്റ്റ് പാസാകില്ല എന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷെ ജോണിന്റെ ഊഹം തെറ്റി. ടെസ്റ്റ് പാസായി. ടെസ്റ്റ് നടത്തിയവർ ചോദ്യപേപ്പറിലെ കണക്ക് മാത്രം തിരഞ്ഞു പിടിച്ചു മാർക്കിട്ടു. ഇംഗ്ലീഷ് ഭാഗം ഇന്റർവ്യൂവിൽ നോക്കാമെന്ന് അവർ കരുതികാണണം. ഗ്രൂപ്പ് ഡിസ്കഷൻ ഇന്റർവ്യൂ ബുദ്ധിമുട്ടില്ലാതെ കടന്നു കയറി. എന്തായാലും കൈനോട്ടക്കാരൻ കുട്ടി പറഞ്ഞത് വിജയിച്ചു. ജോലി ലഭിച്ച സന്തോഷത്തിൽ അബാദ് ഹോട്ടലിൽ നിന്ന് ഇറങ്ങി വരുമ്പോൾ നേരെ മുന്നിൽ സൂപ്പർ താരം മമ്മുട്ടി.  വായ പൊളിച്ചു നിന്ന് അടുത്ത നിമിഷം മമ്മുക്കയ്ക്ക് കൈകൊടുത്തു. രാത്രി 12 മണിക്ക് വീട്ടിൽ എത്തിയപ്പോൾ ആദ്യം പറഞ്ഞത് കിട്ടിയ ജോലിയെ കുറിച്ചല്ല. മമ്മുട്ടിക്ക് കൈകൊടുത്ത വിശേഷമാണ്. ഇതാ ഈ കയ്യിൽ തൊട്ടോളു എന്ന് പറഞ്ഞു ജോൺ ആഘോഷിച്ചു. അടുത്ത ദിവസം തന്നെ ഒരു കൈനോട്ട പുസ്തകം വായിച്ചു പഠിക്കാൻ തുടങ്ങി. കാര്യം കുട്ടി അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും...!!! 

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...