Sunday 8 March 2020

1960-ലെ - കേട്ട കഥ - മുണ്ടുപൊക്കി നോക്കി


1960 - ചാണ്ടികുര്യൻ വറീത് മകനെയും കൂട്ടി കരിക്കോട് പെണ്ണ് കാണാൻ പോയി. സ്ഥിരം കലാപരിപാടികൾ തുടങ്ങി. ചായസൽക്കാരം, വെടിവട്ടം, കുടുംബ മഹിമ, പൊങ്ങച്ചം. പെണ്ണിനെ ചെക്കന്റെ  മുന്നിലേക്ക് കൊണ്ടുവരുന്ന പരിപാടി അവിടെ പതിവില്ലത്രേ. പെണ്ണിനെ കാണണമെങ്കിൽ വീടിന്റെ പിന്നിൽ പോകണം. കെട്ടാൻ പോകുന്ന ചെക്കൻ പെണ്ണിനെ കാണണമെന്ന ഉറച്ച നിയമങ്ങളൊന്നും അവിടെ അക്കാലത്ത് ഇല്ലെന്നു തോന്നുന്നു. വറീത് പെണ്ണിനെ കാണണമെന്ന മോഹത്തോടെ വീടിന്റെ പിന്നിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അപ്പൻ ചാണ്ടി അവനെ തടഞ്ഞു. "വേണ്ട ഞാൻ പോയി നോക്കിയിട്ട് വരാം." ചാണ്ടിയപ്പനെ  വറീത് എതിർത്തില്ല. പെണ്ണിനെ കണ്ട അപ്പൻ തിരിച്ചു വന്ന്  മകൻ വറീതിനോട് പറഞ്ഞു. "ഞാൻ സംസാരിച്ചു. ആദ്യം അവളോട് നേരെ നില്ക്കാൻ പറഞ്ഞു. പേര് ചോദിച്ചു. സംസാരിക്കുന്നുണ്ട്." പിന്നെ "ഞാൻ അവളുടെ മുണ്ടുപൊക്കി നോക്കി. നിന്റെ അമ്മയുടെ പോലെ ചെണ്ണ കാലില്ല . ഇനിയൊന്നും  ചിന്തിക്കാനില്ല. ഇത് ഉറപ്പിക്ക... അത്രന്നെ” 

ചെറുകഥ തീർന്നു****

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...