Wednesday 28 December 2016

ഭൂമദ്ധ്യരേഖയിലെ വീട്


ഒരു പുതിയ പുസ്തകം ഞാൻ വായിച്ചു. ഭൂമദ്ധ്യരേഖയിലെ വീട് എന്ന നോവലിന് മലയാള സാഹിത്യത്തിൽ ഒരു സവിശേഷ സ്ഥാനമുണ്ടായിരിക്കും എന്നാണ് എന്റെ മനസ് പറയുന്നത്. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ, പൂർത്തിയാക്കത്ത കഥകൾ, കുടുംബ ബന്ധങ്ങൾ അല്ലെങ്കിൽ തന്റെ വിസ്മയ ലോകം എന്ന് പറയാവുന്ന ഗ്രാമം; ഇവ ഉപേക്ഷിച്ചു പോലീസിൽ ചേരാൻ പോയ കെ.യു ജോണി/മജോറി എന്ന വിപ്ലവകാരി ചില സമയങ്ങളിൽ ചെറുപ്രായത്തിൽതന്നെ വീടുവിട്ടു സന്യാസത്തിനു പോകുന്ന മനുഷ്യരുടെ അവസ്ഥയെ എന്നെ ഓർമ്മിപ്പിച്ചു.

 

നീയും മാധവൻ കുട്ടിയും ചേർന്നല്ലേ ഗുവേരയുടെ To Taina’ എന്ന ഗീതകം കോളേജ് മാഗസിനിൽ എഴുതിയത്? നിന്റെ വിയർപ്പിന് വയനാടിന്റെ മണമാണ്. വിധിദിനത്തിൽ നീ പിതാക്കളുടെ ശവകുടീരങ്ങളിൽ തിരിച്ചെത്തുകതന്നെ ചെയ്യും.

 

ഈ പുസ്തകം തലമുറകളുടെ കഥ തന്നെയാണ്.  പക്ഷേ എനിക്ക് ഇത് കേവലം വയനാട്ടിൽ കുടിയേറിപാർത്ത തലമുറകളുടെ മാത്രം കഥയുമല്ല. വയനാടൻ കുടിയേറ്റ കഥകളുടെ സാഹസികത പറയുന്നതുമല്ല. ഒരു പക്ഷേ ആൽബർട്ട് കാമസിന്റെ "ദി ഫസ്റ്റ് മാൻ" എന്ന പുസ്തകത്തിൽ കോർമെറി എന്ന നായകൻ, 29  വയസിൽ യുദ്ധത്തിൽ മരണമടഞ്ഞ സ്വന്തം അച്ഛൻന്റെ കുഴിമാടത്തിനു മുന്നിൽ നിൽക്കുമ്പോൾ അനുഭവിച്ച തീവ്രവൈകാരികത മജോറിയും ബാണാസുരസാഗറിൽ അനുഭവിച്ചുകാണണം. ജലസമാധി എന്ന ആദ്യ അദ്ധ്യായം കോർമെറിയുടെ കുഴിമാടം പോലെയാണ്. ഡാമിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബം എത്രയോ വർഷങ്ങൾക്കു ശേഷം തന്റെ പുതിയ തലമുറയുടെ കൂടെ  അതെ ഡാമിലൂടെ യാത്ര ചെയ്യുമ്പോൾ സ്വന്തം വീട് നിലനിന്നിരുന്ന സ്ഥലത്തു എത്തിയപ്പോൾ ഉണ്ടായ അനുഭവം വിസ്മയം തന്നെയാണ്.

 

പ്രണയിക്കേണ്ടത് വിപ്ലവത്തെയാണ് മജോറി. നിന്നെപോലെയുള്ള ഭീരുക്കൾ വിപ്ലവത്തിന്റെ പാതയിൽ പൂക്കൾ മാത്രം സ്വപ്നം കാണുന്നവരാണ്. അവർക്ക് വാക്കു പാലിക്കാൻ കഴിയാറുണ്ടോ?”

 

പല തവണ ഇതേ ചോദ്യം എന്നെയും തേടിയെത്തുന്നു. സ്വയം കണ്ടെത്തൽ നടത്തുന്ന എഴുത്തുകാരനെ ഞാനും അറിയുന്നു. സ്നേഹ ബന്ധങ്ങളെ നിരസിച്ചുകൊണ്ടു ഒരു വിപ്ലവവും നിലനിൽക്കില്ല എന്ന് പറയുന്നിടത്തു സ്നേഹം തന്നെയാണ് ഏറ്റവും വലിയ വിപ്ലവം എന്ന് കഥാകാരൻ ഓർമ്മിപ്പിക്കുന്നു. ഒരു പക്ഷേ തന്റെ കഴിവുകേടായി മറ്റു സുഹൃത്തുക്കൾ കാണുന്നു എന്നത് അദ്ദേഹം പ്രായോഗിക ചിന്തയോടെ നേരിട്ടെങ്കിലും വെറുപ്പിനെ തോൽപ്പിക്കാൻ വിപ്ലവത്തിനേക്കാൾ സ്നേഹത്തിനു കഴിയും എന്നതു തന്നെയാണ് കഥാകാരന്റെ ചിന്ത എന്ന് ഞാൻ വിശ്വസിക്കുന്നു. മജോറി എന്ന നായകൻ അസ്തമിക്കുന്നില്ല. ഭൂമദ്ധ്യരേഖയിൽ സൂര്യൻ എപ്പോഴും കത്തിജ്വലിക്കും. ഐ സല്യൂട്ട് കെ. യു ജോണി

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...