Friday 28 February 2020

പാപ്പരാസികളുടെ കണ്ണ് വെട്ടിച്ച് 20 മിനിറ്റ്


അവളുടെ ഒരു ഫോട്ടോ സംഘടിപ്പിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. അവളുടെ ശബ്ദം ഒരു തവണ കേൾക്കാൻ അയാൾ നിരന്തര ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. ലിഡിയ, എല്ലാ ദിവസവും അയാൾ ബൈക്കിൽ പോകുമ്പോൾ ബസ് സ്റ്റോപ്പിൽ കാണുന്ന ഒരു സുന്ദരിയുടെ  മുഖം. കിളിപുരത്തെ ബസ് സ്റ്റോപ്പിൽ വെച്ചു സംസാരിച്ചാൽ, അവളുമായി സംസാരം തുടങ്ങുന്നതിനു മുമ്പേ അവരുടെ കിളിപോകും എന്നറിയാവുന്നതുകൊണ്ടും,  നോക്കിയാൽ തന്നെ നാട്ടിൽ പ്രസവം തൊട്ട് അടിയന്തരം വരെ കിളിപുരം നാട്ടുകാർ 24 മണിക്കൂറിനുള്ളിൽ നടുത്തുമെന്ന ചിന്തയും ജോണിനെ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിച്ചു. ബസ് പുന്നാഗം എത്തിയാൽ അവൾ ഇറങ്ങും. അവിടെ നിന്ന് ഇരുപതു മിനിറ്റ് നടന്ന് സോങ്കാൽ ജംക്ഷനിൽ കമ്പ്യൂട്ടർ സെന്ററിലെത്തും. കിളിപുരത്തെ ബസ് യാത്രക്കാർ പുന്നാഗം എത്തിയാൽ തിരിഞ്ഞു പടിഞ്ഞാറ് കോട്ടപ്പുറം വഴി യാത്ര  തുടരും. ജോണിന് നാട്ടുകാരുടെ കണ്ണുവെട്ടിച്ചു കിട്ടുന്നത് 20 മിനിട്ടാണ്. അതിനുള്ളിൽ അവളുമായി സംസാരിക്കണം. പിന്നെയുമുണ്ട് പ്രശ്നങ്ങൾ അയാൾ ആ വഴിയിൽ നടക്കേണ്ട കാര്യമെന്താണെന്ന് അവളെ സ്വാഭാവികമായി ബോധ്യപ്പെടുത്തണം. ബൈക്ക് പുന്നാഗത്ത് മെഡിക്കൽ ഷോപ്പിന്റെ വശത്തു മാറ്റിവെച്ചു. അവൾ ബസ് ഇറങ്ങുന്ന അതെ സമയത്ത് കുറച്ചു മുമ്പായി വളരെ വേഗത്തിൽ ജോൺ നടന്നു. ഏതാണ്ട് ഒരു മാസം  പല ദിവസങ്ങളിലായി അവളുടെ കാഴ്ചയിൽപ്പെടുന്ന  വിധത്തിൽ  ജോൺ വളരെ വേഗത്തിൽ നടന്ന് കൊണ്ടിരുന്നു. പിന്നെ കുറച്ചു ദിവസം അവളുടെ എതിരെ നടന്നു വന്നു കൊണ്ടിരുന്നു. രണ്ടു മാസത്തെ തുടർച്ചയായ നടത്തം. 'റാൻഡം സിമുലേഷൻ വാക്കിങ്'  

ഇതിനിടയിൽ സുഹൃത്ത്  കേശുവിന്റെ കണ്ണ് ജോണിന്റെ ബൈക്കിൽ ഉടക്കി. ബസ്റ്റോപ്പിൽ നിന്നും 50 മീറ്റർ മാറി പാർക്ക് ചെയ്തിരിക്കുന്ന ജോണിന്റെ ബൈക്ക് ശ്രദ്ധയിൽപ്പെട്ടു.  പല തവണ ബൈക്ക് മാറ്റി വെച്ച്   ബസ്റ്റോപ്പിൽ നിൽക്കുന്ന ജോണിനെ കണ്ടപ്പോൾ കേശുവിന് എന്തോ സംശയം തോന്നി കാണണം. കോളേജിൽ വെച്ച് കേശു പോലീസ് ഡിറ്റക്ടിവിനെ പോലെ ചോദിച്ചു "നീ ബൈക്കിലല്ലേ കോളേജിൽ വന്നത്.?"

"അതെ.."

"പുന്നാഗം ബസ്റ്റോപ്പിൽ കണ്ടല്ലോ ?"

"പെട്രോൾ കഴിഞ്ഞതാണ്."

കേശു തലയാട്ടി. "ശരി ശരി..." 

അവിടെ നിന്ന് മുന്നോട്ട് നടക്കുമ്പോഴേക്കും സെഫാനിയും കേശുവിന്റെ ചോദ്യം ആവർത്തിച്ചു "ഇന്ന് ജോണിനെ പുന്നാഗത്ത് കണ്ടല്ലോ"

"ഇല്ല, ഒരാളെ മീറ്റ് ചെയ്യാൻ പോയതാണ്."

"ഇന്നലെയും കണ്ടല്ലോ …"

"ഇന്നലെ ആളെ കാണാൻ പറ്റീല."

സംഭവത്തിന് ശേഷം ജോൺ ഉറച്ച തീരുമാനമെടുത്തു, ലിഡിയയുമായി ഉടനെ സംസാരിക്കുകതന്നെ. അതിനായി ഒരു ദിവസം തിരഞ്ഞെടുത്തു. പതിവുപോലെ വളരെ വേഗത്തിൽ നടക്കാൻ തുടങ്ങുന്നതിനിടയിൽ എത്രയോ കാലം മുമ്പേ പരിചയമുള്ള വ്യക്തിയെപ്പോലെ, വളരെ  സ്വാഭാവികമെന്നോണം അവളോട് ചോദിച്ചു "ഇപ്പൊ  ഇവിടെയാണോ ക്ലാസ് ?"  

“കോളേജിലേക്ക് വഴിയാണോ പോകുന്നത്?” ലിഡിയ തിരിച്ച് ചോദ്യം എറിഞ്ഞു. 

“അതെ ചില ദിവസങ്ങളിൽ. ബസ് അവിടെ നിന്ന് കിട്ടാൻ എളുപ്പമാണല്ലോ. റൌണ്ട് അടിക്കാതെ രക്ഷപ്പെടാൻ…”  

പത്ത് മിനിട്ടു സംസാരം തുടർന്നു. ഇരുപത് മിനിറ്റ് സമയം അവളുടെ ഒപ്പം നടക്കാമെങ്കിലും മറ്റെന്തോ പറഞ്ഞു അവളുടെ ശ്രദ്ധ തിരിച്ച് അവളുടെ അടുത്ത് നിന്നും അന്ന് രക്ഷപ്പെട്ടു. പിന്നെ ബൈക്കും എടുത്ത് 5 കിലോമീറ്റർ റൌണ്ട് അടിച്ച് കോളേജിൽ എത്തി 

കോളജ് ഗേറ്റിൽ വെച്ച് കേശു ജോണിന്റെ ബൈക്ക് തടഞ്ഞു. "നീ ബന്ധം തുടങ്ങുന്നത് പോലും മാറ്റിവെക്കേണ്ടിവരും...അത് വേണ്ടടാ ."  

“അവൾ നല്ല ഫാമിലിയിലെ ഒരു കുട്ടിയല്ലേ. നിന്നെപ്പോലെ കള്ളുകുടിച്ചു കഞ്ചവടിച്ചു നടക്കുന്നഎന്തിനാണ് കുട്ടിയുടെ ഭാവി ഇല്ലാതാക്കുന്നത് ?”  

“ഐ നോ  ഷീ ഈസ് വെരി ഗുഡ് , വിൽ നോട്ട് സ്പോയിൽ..”

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...