Sunday 27 February 2022

പ്രേമം ഭ്രാന്താണ് - പഴയ ഡയറിയിൽ നിന്നും

സ്വന്തമായ എഴുത്തുകൾ അല്ലാതെ മറ്റൊന്നും ഉപയോഗിക്കാൻ താല്പര്യമുണ്ടായിരുന്നിലെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ  ഓ.ൻ.വി സഹായിക്കുമെന്ന് കരുതി. പരാജയത്തെ മറികടക്കാൻ ചെറിയ വിദ്യകൾ. അതിനായി ചില ഗാനങ്ങൾ.  ഒന്നിന് പുറകെ ഒന്നായി ഇരുപത് മലയാള മെലഡി പാട്ടുകൾ ഞാൻ അവൾക്ക് അയച്ചുകൊണ്ടിരുന്നു.  ഹിന്ദിയും തമിഴും ആസ്വദിക്കുന്നവളായത് കൊണ്ട് ഇടയിൽ ചില ഹിന്ദിയും തമിഴും. 

ആദ്യ പഞ്ച് സോങ് കൊടുത്തു നോക്കി....

"ഒരു നറുപുഷ്പമായ് എൻ നേർക്കു നീളുന്ന

 മിഴിമുനയാരുടേതാവാം. ഒരു മഞ്ജുഹർഷമായ് എന്നിൽ തുളുമ്പുന്ന

 നിനവുകളാരെയോർത്താവാം.അറിയില്ലെനിക്കറിയില്ല.."

പിന്നെ ഓരോന്നായി ഞാൻ അവൾക്ക് എറിഞ്ഞുകൊടുത്തു ...

"വാതിൽ പഴുതിലൂടെ എൻ മുന്നിൽ കുങ്കുമം..."

"ഒരു ദളം മാത്രം..."

"ആരോ വിരല്‍ മീ..ട്ടിമനസ്സിന്‍.. മണ്‍വീണയില്‍....ഏതോ മിഴിനീരിന്‍ ശ്രുതി

മീ..ട്ടുന്നു മൂ..കം...."

"കൂട്ടിൽ നിന്നും മേടിവന്ന ...."

"ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു.."

"പൊൻവീണേ.."

“ശ്രീരാഗമോ തേടുന്നു നീ..”

"ശ്യാമ മേഘമേ നീ .."

"ചിന്ന ചിന്ന ആശൈ..

"പുതു വെള്ളൈ മഴൈ ...

"നറുമുഖനെ നറുമുഖനെ ...

"പാടറിയെ പടിപ്പറിയെ പള്ളിക്കൂടം താനറിയെ

"ചൗദ്വി  ക ചാന്ദ് ഹോ യാ ആഫ്താബ് ഹോ .. ജോ ബി ഹോ തും.."

"ദോ ദിൽ മിൽ രഹെ ഹെ...."

"വോ ശ്യാം കുച്ച് അജീബ് ദി യെ .."

അവസാന രജനികാന്ത് പഞ്ചായി  ഒരെണ്ണം കൂടി  ഇട്ടു കൊടുത്തു.

"അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ..."

അതും കൂടി കേട്ടതോടെ ഒരിക്കലും കാണാതിരിക്കാനും കേൾക്കാനും അവൾ എന്നിൽ നിന്നും ഓടി മറഞ്ഞു. പ്രേമം അസഹനീയമാണ്. ഭ്രാന്താണ്.

എല്ലാം കഴിഞ്ഞപ്പോൾ തോന്നി അവൾക്ക് വേണ്ടത് ഇതൊന്നുമല്ല ...

അപ്പടി പോഡ് പോഡ് പോഡ് .....

No comments:

Post a Comment

ഗോലി സോഡാ

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ പലരും ഗോലി സോഡാ കഴിക്കുന്നത് കണ്ട് , ഗോലി സോഡാ കഴിക്കണമെന്ന് മോഹം തോന്നി തുടങ്ങിയിരുന്നു. പിന്നെ കാണുന്നത് സെവൻ...